കൊച്ചി: നരേന്ദ്ര മോദി സർക്കാരിനെ വീണ്ടും പ്രശംസിച്ച് ശശി തരൂർ എംപി. പിഎം ശ്രീയിൽ കാവിവത്കരണം കാണുന്നില്ലെന്ന തന്റെ അഭിപ്രായം ശശി തരൂര്‍ ആവര്‍ത്തിച്ചു.
മോദി സർക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാൽ മതിയോ. മോദി സർക്കാരിന്റെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
കേരള സർക്കാരിനേക്കാൾ കൂടുതൽ വികസനം കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും തരൂർ പറഞ്ഞു. മനോരമയുടെ ഹോർത്തൂസ് വേദിയില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.
രാഷ്‌ട്രീയം ഏതായാലും രാഷ്‌ട്രം നന്നായാൽ മതി. രാജ്യവും കേരളവും നന്നാകണം എന്നതാണ് എല്ലാവരുടെയും വിശ്വാസം. ആര് ജയിച്ചാലും അവർ എല്ലാവരുടെയും ജനപ്രതിനിധിയാണ്. ശുചിത്വഭാരത പദ്ധതി അടക്കം മോദി സർക്കാരിന്റെ ചില പരിപാടികൾക്ക് പിന്തുണയുണ്ട്. മന്ത്രിയായിരുന്നപ്പോൾ വകുപ്പിന് പുറത്തുള്ള വിഷയങ്ങളിൽ സംസാരിക്കാൻ അധികാരമില്ലായിരുന്നുവെന്നും തരൂർ പറഞ്ഞു.
















