തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന സ്‌പെഷൽ ഇൻവസ്റ്റിഗേഷൻ ടീം മൊഴികൊടുക്കാൻ ഹാജരാകണമെന്ന് നടൻ ജയറാമിന് നോട്ടീസ് നൽകിയതാതി പറയപ്പെടുന്നു. ജയറാമിനെ ‘ചോദ്യം ചെയ്യാ’നല്ല, ചെന്നൈയിലെ തന്റെ വീട്ടിൽ ശബരിമലയിലെ ദ്വാരപാലക സ്വർണ്ണപ്പാളിയുൾപ്പെടെ വിഗ്രഹങ്ങൾ പൂജയ്‌ക്ക് കൊണ്ടുവന്നുവെന്ന വെളിപ്പെടുത്തൽ സംബന്ധിച്ച ഔദ്യോഗിക രേഖപ്പെടുത്തലിനാണ് ഹാജരാകാൻ പറഞ്ഞിട്ടുള്ളത്. ജയറാമിന് അറിയാവുന്ന വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമം.
ജയറാം കേസിന്റെ തുടക്കത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയാമെന്നും ശബരിമല പൂജാമൂർത്തികൾ വീടിന്റെ വഴിയിലൂടെ കൊണ്ടുപോയപ്പോൾ ഇറക്കിവെച്ച് പൂജിച്ചുവെന്നാണ് ടെലിവിഷൻ ചാനലുകളോട് പറഞ്ഞത്. പിന്നീട് അത് മാറ്റി പറഞ്ഞു. അതിനിടെ ജയറാം പറഞ്ഞതിൽ വൈരുദ്ധ്യമുണ്ടെന്നും ചിലത് മറച്ചുവെച്ചുവെന്നും എസ്‌ഐടി കണ്ടെയത്തി. ഈ സാഹചര്യത്തിലാണ് മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.
അതിനിടെ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അതീവ രഹസ്യങ്ങൾ പലതും അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം.
എസ്‌ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഹാജരാകാൻ സമയം കൂടുതൽ ചോദിച്ച പത്മകുമാർ നിയമജ്ഞരെ കാണും മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവി്ന്ദനെ കണ്ടിരുന്നു. പാർട്ടിക്ക് കേസിൽ ഇടപെടാനാവില്ലെന്നും അറിയാവുന്ന് കാര്യങ്ങൾ പറഞ്ഞ് കേസ് നടത്തണമെന്നും പറഞ്ഞതായാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ പാർട്ടിയെ ഇടപെടുവിക്കാനാണ് ”ദൈവതുല്യനായ ആളി”നെക്കുറിച്ച് പത്മകുമാർ പ്രസ്താവനയിൽ പരാമർശിച്ചതെന്നാണ് പറയപ്പെടുന്നത്. അവസാന വട്ടശ്രമവും പരാജയമായതോടെ പത്മകുമാർ ‘എല്ലാ പ്രതികളേയും’ പിടികൂടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
















