തിരുവനന്തപുരം: ദേവസ്വം വകുപ്പ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും കുടുങ്ങുന്നു. അറസ്റ്റിലായ എ. പത്മകുമാർ എസ്‌ഐടിക്ക് നൽകിയ മൊഴിയിൽനിന്ന് കടകംപള്ളി സുരേന്ദ്രന്റെ പങ്കും വ്യക്തമാകുന്നുണ്ട്.
അതിനിടെ എ. പത്മകുമാറിന്റെ സ്വർണ്ണക്കൊള്ളയിലെ പങ്ക്, അന്നത്തെ ബോർഡ് മെമ്പർമാരായ ശങ്കർദാസ്, വിജയകുമാർ എന്നിവരിനിന്ന് എസ്‌ഐടി ശേഖരിച്ച വിവരങ്ങൾ സ്ഥിരീകരണം നൽകുന്നു. പത്മകുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുമുമ്പാണ് ഇവരിൽനിന്ന് മൊഴിയെടുത്തത്. ശങ്കർദാസ് സിപിഎമ്മിന്റെയും വിജയകുമാർ സിപിഐയുടേയും ദേവസ്വം ബോർഡ് പ്രതിനിധികളായിരുന്നു. ഇതോടെ സിപിഎമ്മിനു മാത്രമല്ല സിപിഐക്കും ശബരിമല സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന് വ്യക്തമായി.
മുൻ പ്രസിഡന്റുമാരായ പത്മകുമാർ, എൻ. വാസു എന്നിവരെ ഒരേസമയം ചോദ്യം ചെയ്യാൻ എസ്‌ഐടി ആലോചിക്കുന്നുണ്ട്. അങ്ങനെവന്നാൽ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും, കേസിൽ കൂടുതൽപേർ പ്രതിയാകും. കടകംപള്ളി സുരേന്ദ്രൻ, ”മന്ത്രിക്ക് ശബരിമലക്കാര്യത്തിലും ദേവസ്വം ബോർഡുകാര്യത്തിലും ഒരു ബന്ധവുമില്ലെന്നും ഫയലുകൾ കാണാറില്ലെന്നും മുൻകൂർ ജാമ്യം പോലെ പ്രസ്താവന നടത്തിയത്” കേസിൽ പ്രതിയാകുമെന്ന നല്ല ഉറപ്പുള്ളതിനാലാണെന്നാണ് കണക്കാക്കപ്പെടുന്നത്.
















