Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീപൂര്‍ണത്രയീശന് വൃശ്ചികോത്സവം കൊടിയേറി

രമേഷ് ഇളയിടത്ത്‌ by രമേഷ് ഇളയിടത്ത്‌
Nov 20, 2025, 05:30 am IST
in Samskriti
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശന്റെ വൃശ്ചികോത്സവ കൊടിയേറ്റിനോടനുബന്ധിച്ച് ഇന്നലെ നടന്ന 15 ആനകളുടെ എഴുന്നള്ളത്ത്‌

തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശന്റെ വൃശ്ചികോത്സവ കൊടിയേറ്റിനോടനുബന്ധിച്ച് ഇന്നലെ നടന്ന 15 ആനകളുടെ എഴുന്നള്ളത്ത്‌

തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോല്‍സവത്തിന് ചോതി നക്ഷത്രത്തില്‍ കൊടിയേറി. തിരുവോണം ആറാട്ടോടെയാണ് ഉത്സവ സമാപനം.

ഇതിനായി അഹസ്സായി മുളയിട്ടു. കലശമാടി മുളയിട്ട് കൊടി കയറി. ഉല്‍സവത്തിന്റെ നാലാം ദിവസമായ തൃക്കേട്ട പുറപ്പാട് വളരെ പ്രാധാന്യമുള്ള ദിവസമാണ്. ദീപാരാധനക്കു ശേഷം പാണി കൊട്ടി ഭഗവാന്‍ പുറത്തേക്ക് വിളക്കിന് എഴുന്നള്ളിപ്പിനായി വരുന്നു. ഈ ദിവസമാണ് ഭഗവാന്‍ വില്വമംഗലം സ്വാമിയാര്‍ക്ക് ദര്‍ശനം നല്‍കിയതെന്നാണ് ഐതിഹ്യം. അതിനാലാണ് ഈ ദിവസത്തിനു പ്രാധാന്യം ഏറെയുള്ളതും. വിളക്കിനെഴുന്നള്ളിച്ച് കാണിക്കയിടലിനും പ്രാധാന്യമുണ്ട്. ക്ഷേത്രത്തിലെ ഭഗവാനെ എഴുന്നള്ളിക്കുന്ന ആനക്ക് സ്വര്‍ണ്ണ നെറ്റിപട്ടം ആണ് അണിയിക്കുക. അപൂര്‍വ്വ രത്‌നങ്ങളും സ്വര്‍ണ്ണവും പതിച്ച കോലത്തിലാണ് ഭഗവാന്റെ തിടമ്പ് വയ്‌ക്കുക. ഉല്‍സവാഘോഷ ദിവസമായ തൃക്കേട്ടയ്‌ക്കും കുംഭമാസത്തിലെ ഉത്രം ആഘോഷത്തിനും നടക്കുന്ന തിരുവഞ്ജനം എന്ന ചടങ്ങും ഏറെ പ്രാധാന്യമുള്ളതാണ്. തൃക്കേട്ട ദിവസത്തെ നാദസ്വരവും പ്രശസ്തമാണ്. സാധാരണ ദിവസങ്ങളില്‍ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ മൂന്ന് നേരം ശീവേലി ഉണ്ട്. ഉച്ച ശീവേലിക്ക് മേല്‍ശാന്തി തിടമ്പ് കൈയില്‍ വച്ചാണ് പ്രദക്ഷിണം വയ്‌ക്കാറ്. കൊടിയേറ്റ ദിവസം രാവിലത്തെ ശീവേലിക്ക് എതൃത്ത ശീവേലിയാണ്. ഉല്‍സവം തുടങ്ങി വലിയ വിളക്ക് ദിവസം രാവിലത്തെ ശ്രീഭൂതബലിക്ക് ആക്കി വേല എന്ന ചടങ്ങ് ഉണ്ട്. പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ ഉല്‍സവം തുടങ്ങി നാലാം ദിവസം ഒന്ന്, അഞ്ചാം ദിവസം മൂന്ന്, ചെറിയ വിളക്ക് ദിവസം അഞ്ച്, വലിയ വിളക്ക് ദിവസം ഏഴ് എന്നിങ്ങനെയാണ് എഴുന്നള്ളിപ്പിന്റെ പ്രദിക്ഷിണം. ഉല്‍സവത്തിന് ക്ഷേത്ര കലകളായ ചാക്യാര്‍കൂത്ത്, പാഠകം, ഓട്ടന്‍ തുള്ളല്‍, കഥകളി എന്നിവയും കുടുംബി സമുദായത്തില്‍പ്പെട്ടവരുടെ കലകളും അവതരിപ്പിക്കുന്നു. സംഗീത കച്ചേരികള്‍ക്കും ഉല്‍സവ കാലത്ത് പ്രാധാന്യമുണ്ട്.

രാവിലെ ശീവേലിക്കും വൈകിട്ട് വിളക്കിനെഴുന്നള്ളിപ്പിനും കോടങ്കി വേഷക്കാര്‍ ഉണ്ട്. ഇവര്‍ പ്രത്യേക തരത്തിലുള്ള വേഷം കെട്ടി എഴുന്നള്ളിപ്പിനു മുന്നില്‍ മേളത്തിനൊത്ത് ആടുന്നതു കാണാം. ഭഗവാന് കണ്ണ് തട്ടാതിരിക്കുവാന്‍ വേണ്ടിയാണ് ഇതെന്ന് പഴമക്കാര്‍ പറയുന്നു. വൃശ്ചികോല്‍സവത്തിന്റെ ആറാട്ട് ദിവസം ഭഗവാന്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം കടന്ന് വലിയ മൂത്തതിന്റെ ഇല്ലത്തേക്ക് പോകാറുണ്ട്. പിന്നീട് പറയെടുപ്പിനും പുറത്തേക്ക് പോകാറുണ്ട്. പൂര്‍ണ്ണത്രയീശന്റെ ആറാട്ടിനു ശേഷം പിറ്റേന്ന് എതൃത്ത പൂജക്ക് മുന്‍പ് ഇരുപത്തി അഞ്ച് കലശം ഉണ്ട്. പിറ്റേന്നു ശ്രീഭൂത ബലിയും ഉണ്ട്. ഉല്‍സവാഘോഷത്തിന് രാവിലെയുള്ള ശീവേലിക്കും വൈകിട്ടുള്ള വിളക്കിനെഴുന്നള്ളിപ്പിനും പ്രശസ്തരായ വാദ്യ കലാകാരന്‍മാരാണ് പങ്കെടുക്കുന്നത്. സന്താന ഗോപാല മൂര്‍ത്തിയായും ശ്രീപൂര്‍ണ്ണത്രയീശനെ ആരാധിക്കുന്നു. രാവിലെ നിര്‍മ്മാല്യ ദര്‍ശനം, ഉഷഃപൂജ, എതൃത്ത പൂജ, ശീവേലി, പന്തീരടി പൂജ, ഉച്ച പൂജക്ക് മുന്‍പുള്ള ശീവേലി, ഉച്ച പൂജ, വൈകിട്ട് നട തുറക്കല്‍, ദീപാരാധന, അത്താഴ ശീവേലി, അത്താഴ പൂജ എന്നിങ്ങനെയാണ് പൂജാക്രമങ്ങള്‍.

ഈ ക്ഷേത്രത്തില്‍ ഉല്‍സവത്തിന് ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ചില ആനപ്പുറത്ത് പട്ടുകുടക്കു പകരം തഴ് ഉപയോഗിക്കാറുമുണ്ട്.

Tags: Templesതൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രംവൃശ്ചികോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയിരം വേടന്‍ സമം അര എംജി…ക്ഷേത്രാങ്കണങ്ങള്‍ ഭക്തിഗാനമേളയിലൂടെ കീഴടക്കി എംജിയുടെ പടയോട്ടം; നന്ദഗോവിന്ദം പോലെ പ്രിയം

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Article

ദത്താത്രേയ ജയന്തി ഇന്ന്: ത്രിമൂര്‍ത്തി ചൈതന്യം നിറഞ്ഞ ദത്താത്രേയന്‍

തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ തൃക്കേട്ട പുറപ്പാടിന് പോലീസ് ഗാര്‍ഡ്ഓഫ് ഓണര്‍ നല്കുന്നു
Samskriti

തൃപ്പുണിത്തുറയും ശ്രീപൂര്‍ണ്ണത്രയീശനും

Samskriti

ബ്രാഹ്‌മണിപ്പാട്ട്: സംരക്ഷിക്കപ്പെടേണ്ട ക്ഷേത്രകല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.