ന്യൂദല്‍ഹി: പ്രതികാരബുദ്ധിയുള്ള നേതാവായ തുര്‍ക്കിയുടെ എര്‍ദോഗാന്‍ ഇന്ത്യയ്‌ക്കെതിരെ കിട്ടുന്ന ഓരോ അവസരങ്ങളും ഉപയോഗിക്കുകയാണ്. അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് വരേണ്ട നിര്‍ണ്ണായകമായ മൂന്ന് യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ എത്താതിരുന്നതിന്റെ കാരണം എര്‍ദോഗാനാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അമേരിക്കയുടെ പക്കല്‍ നിന്നും മൂന്ന് അപാചെ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ പണം നല്‍കിയിരുന്നു. ഈ എഎച്ച് -64 അപാചെ വിമാനങ്ങള്‍ യുഎസ് ഇന്ത്യയിലേക്ക് ഒരു കാര്‍ഗോ വിമാനത്തില്‍ അയച്ചിരുന്നു. പക്ഷെ ഈ കാ്ര്‍ഗോ വിമാനം തുര്‍ക്കിയില്‍ എത്തിയപ്പോള്‍ തുര്‍ക്കി അനുമതി നിഷേധിക്കുകയായിരുന്നു. ഈ അമേരിക്കന്‍ കാര്‍ഗോ വിമാനം ഇന്ത്യയിലേക്ക് വരണമെങ്കില്‍ തുര്‍ക്കിയുടെ വ്യോമപാത ഉപയോഗിക്കേണ്ടതുണ്ട്. എന്നാല്‍ അതിന് തുര്‍ക്കിയുടെ പ്രസിഡന്‍റായ എര്‍ദോഗാന്‍ അനുമതി നിഷേധിക്കുകയായിരുന്നു. ക്രൂരനായ ഒരു ഭരണാധികാരിക്ക് മാത്രമേ ഇങ്ങിനെ ചെയ്യാന്‍ കഴിയൂ എന്ന് ഇന്ത്യയുടെ പ്രതികരണം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാനുള്ള ഓരോ അവസരവും എര്‍ദോഗാന്‍ ഉപയോഗിക്കുകയാണ്.
തുര്‍ക്കി തന്നെയാണ് ഈയിടെ ഹരിയാനയിലെ അല്‍ഫലാഹ് യൂണിവേഴ്സിറ്റിയിലെയും അല്‍ഫലാ മെഡിക്കല്‍ കോളെജിലെയും ഡോക്ടര്‍മാരെ മതമൗലികവാദികളാക്കി മാറ്റിയ ശേഷം ഫിദായീന്‍ ആക്രമണം നടത്തിച്ചതിന് പിന്നിലും. ദല്‍ഹിആക്രമണത്തിന്ചുക്കാന്‍ പിടിച്ച ജമ്മു കശ്മീരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ ഫടിക്കുന്ന ഡോക്ടര്‍ അദീല്‍ റാദറിന്റെ സഹോദരനായ ഡോക്ടര്‍ മുസഫര്‍ അഹമ്മദ് റാദറിന് പരിശീലനം ലഭിച്ചത് തുര്‍ക്കിയില്‍ വെച്ചാണെന്നും കരുതുന്നു.
പാകിസ്ഥാന് മുന്‍പില്‍ തുര്‍ക്കിക്കുണ്ടായിരുന്ന സകല സൂപ്പര്‍താര പരിവേഷവും ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ത്ത ശേഷം എര്‍ദോഗാന്‍ മുഖം നഷ്ടപ്പെട്ട നിലയിലായിരുന്നു. ഇന്ത്യയെ പരമാവധി മുറിവേല്‍പിക്കുന്നതിലൂടെ തുര്‍ക്കിയുടെ കരുത്ത് ലോകത്തെ അറിയിക്കുകയാഅ എര്‍ദോഗാന്റെ ലക്ഷ്യം.
ഇതുവരെ ഒരു ഡ്രോണ്‍ സൂപ്പര്‍ പവറായി അറിയപ്പെട്ട രാജ്യമായിരുന്നു തുര്‍ക്കി. പക്ഷെ എല്ലാ ഡ്രോണുകളും ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തിട്ടതോടെ പാകിസ്ഥാന് മുന്‍പില്‍ എര്‍ദോഗാന്റെ യുദ്ധവീരന്‍ എന്ന പരിവേഷമാണ് നഷ്ടമായത്.
ഇന്ത്യയ്‌ക്ക് മുന്‍പില്‍ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമം
ഇതോടെ തുര്‍ക്കി നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. യുദ്ധക്കൊതിയനായ റെസപ് തയ്യിപ് എര്‍ദോഗാനെ കരുതിയിരിക്കണമെന്നും പലരും ഇന്ത്യയെ താക്കീത് ചെയ്യുന്നുണ്ട്. കാരണം സിറിയയിലെ ബാഷര്‍ അല്‍ അസ്സാദിനെ വര്‍ഷങ്ങള്‍ നീണ്ട ശ്രമത്തിലൂടെ ഒടുവില്‍ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയ എര്‍ദോഗാനെ നിസ്സാരമായി കാണാനാവില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. യുദ്ധക്കൊതിയനായ എര്‍ദോഗാന്‍ യുദ്ധത്തില്‍ ജയിക്കാന്‍ ഏതറ്റവും വരെ പോകുന്ന നേതാവാണ്. ആദ്യം സിറിയയ്‌ക്ക് പിന്തുണയായി റഷ്യയുണ്ടായിരുന്നു. പക്ഷെ ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യ കുടുങ്ങിയതോടെ ഇസ്രയേലിനെയും സിറിയയിലെ ബാഷര്‍ അല്‍ അസ്സാദ് വിരുദ്ധരായ ഒരു തീവ്രവാദഗ്രൂപ്പിനെയും കൂട്ടുപിടിച്ചാണ് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ സിറിയയില്‍ ഭരണമാറ്റമുണ്ടാക്കിയത്.
2011ല്‍ സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിനെ പുറത്താക്കാനുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ട എര്‍ദോഗാന്‍ 14 വര്‍ഷത്തിന് ശേഷം 2025ലാണ് വിജയത്തിലെത്തിയത്. ദീര്‍ഘകാലം യുദ്ധത്തിലേര്‍പ്പെടാനും ഏത് ചെകുത്താനെ കൂട്ടുപിടിച്ചായാലും ലക്ഷ്യം നേടലും എര്‍ദോഗാന്റെ സവിശേഷതകളാണ്. അതിന് ഉദാഹരണമാണ് സിറിയയിലെ ബാഷര്‍ അല്‍ അസ്സാദിനെ അട്ടിമറിക്കാന്‍ ഐഎസ് ഐഎസിനെ വരെ കൂട്ടുപിടിച്ച് എര്‍ദോഗാന്‍ കരുനീക്കങ്ങള്‍ നടത്തിയത്. ഇറാനിലെ സൈനികരഹസ്യങ്ങളും ഇറാന്റെ ആണവായുധപ്പുരയും ആണവായുധപരിശീലനകേന്ദ്രവും ചോര്‍ത്തിയത് തുര്‍ക്കിയാണ്. ഇവരാണ് ഇസ്രയേലിനും അമേരിക്കയ്‌ക്കും ഇറാനെ ഒറ്റിക്കൊടുത്തത്. ട്രംപിന് വേണ്ടി ഏത് നാറിയ കളി കളിക്കാനും മടിയില്ലാത്തവനാണ് എര്‍ദോഗാന്‍. അയാളുടെ ലക്ഷ്യം അമേരിക്കയിലെ മികച്ച ആയുധങ്ങള്‍ കൈക്കലാക്കുക എന്നത് മാത്രമാണ്. ഇത് വെച്ച് ചെറിയ രാജ്യങ്ങളെ ഭയപ്പെടുത്തലും എര്‍ദോഗാന്റെ വിനോദമാണ്. എന്തായാലും തുര്‍ക്കി ഇടപെട്ടതോടെ ഇന്ത്യയില്‍ ഇതാ പാകിസ്ഥാന് സാധിക്കാത്ത ഒരു സ്ഫോടനം നടന്നിരിക്കുന്നു. അതായിരുന്നു ദല്‍ഹിയിലെ കാര്‍ ബോംബ് സ്ഫോടനം.
















