വിശാഖപട്ടണം (19-11-2025):ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ മരേഡുമില്ലി പ്രദേശത്ത് ബുധനാഴ്ച രാവിലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ മൂന്ന് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് എഡിജി ലദ്ദ പറഞ്ഞു. അവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്, സംഭവസ്ഥലത്ത് നിന്ന് നിരവധി പ്രധാന രേഖകളും ആയുധങ്ങളും സാങ്കേതിക ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച ആരംഭിച്ച ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഫീൽഡ് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഇൻ്റലിജൻസ് എഡിജി മഹേഷ് ചന്ദ്ര ലഡ്ഡ പത്രസമ്മേളനത്തിൽ പറഞ്ഞു.ഛത്തീസ്ഗഡിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് നക്സലൈറ്റുകൾ നിരന്തരം മുന്നേറാൻ ശ്രമിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ അവരുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















