Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വ്യാപരത്തീരുവ ഉയര്‍ത്തി രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ട്രംപിന് വാഴപ്പഴവും ബീഫും പാരയായി

വിവിധ രാജ്യങ്ങള്‍ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വ്യാപാര ത്തീരുവ ഉയര്‍ത്തി ആ രാജ്യങ്ങളെ ശ്വാസംമുട്ടിച്ച് തനിക്കാവശ്യമായത് നേടിയെടുക്കുന്ന ട്രംപിന്റെ രീതിയ്‌ക്ക് തിരിച്ചടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 11:32 pm IST
in World

വാഷിം​ഗ്ടൺ: വിവിധ രാജ്യങ്ങള്‍ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വ്യാപാര ത്തീരുവ ഉയര്‍ത്തി ആ രാജ്യങ്ങളെ ശ്വാസംമുട്ടിച്ച് തനിക്കാവശ്യമായത് നേടിയെടുക്കുന്ന ട്രംപിന്റെ രീതിയ്‌ക്ക് തിരിച്ചടി.

വാഴപ്പഴത്തിന് അമേരിക്കയില്‍ വില കൂടിയതാണ് ട്രംപിന് തിരിച്ചടിയായത്. കാരണം വാഴപ്പഴത്തിന് വന്‍ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതോടെ യുഎസിലേക്ക് വാഴപ്പഴം കയറ്റുമതി ചെയ്യുന്നവര്‍ വില ഉയര്‍ത്താന്‍ തുടങ്ങി. ഇത് അമേരിക്കന്‍ വിപണിയില്‍ വാഴപ്പഴത്തിന് വില കൂട്ടാന്‍ കാരണമായി. അതുപോലെ ബീഫ്, തക്കാളി തുടങ്ങിയ ചരക്കുകള്‍ക്കും ഇതേ ഗതി വന്നു. ഇതോടെയാണ് തീരുവ ഉയര്‍ത്തി രാജ്യങ്ങളെ ശ്വാസം മുട്ടിക്കുന്ന ഏര്‍പ്പാട് ഭാവിയില്‍ അമേരിക്കയില്‍ വന്‍തോതില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് വിലയിരുത്തല്‍ വന്നത്.

സാമ്പത്തിക വിദഗ്ധരുടെ ഭാഗത്ത് നിന്നും പ്രതിപക്ഷമായ ഡമോക്രാറ്റുകളില്‍ നിന്നും വ്യാപാരത്തീരുവ ഉയര്‍ത്തുന്നതിനെതിരെ ശക്തമായ സമ്മര്‍ദ്ദം വന്നു. ഇത് ക്രമേണ പലചരക്ക് സാധനങ്ങളുടെ വില ഉയരാന്‍ കാരണമാകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ ട്രംപിന് തിരുത്തലിന് തയ്യാറാകേണ്ടിവുന്നു. ഉപഭോക്തൃ വില സൂചികയിൽ, സെപ്റ്റംബറിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബീഫിന് ഏകദേശം 13% വില കൂടുതലായിരുന്നു, സ്റ്റീക്കുകളുടെ വില ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം 17% കൂടുതലാണ്. വാഴപ്പഴത്തിന്റെ വില ഏകദേശം 7% കൂടുതലായി. അതേസമയം തക്കാളിയുടെ വില 1% കൂടുതലായിരുന്നു. വീട്ടിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള ചെലവ് സെപ്റ്റംബറിൽ 2.7% വർദ്ധിച്ചു.

ഇതോടെ വാഴപ്പഴം, ബീഫ്, കാപ്പി തുടങ്ങിയ പ്രധാന ഭക്ഷ്യവസ്തുക്കളുടെ മേല്‍ ചുമത്തതിയ അമിത തീരുവ ട്രംപ് പിന്‍വലിച്ചു. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു. ഈ വർഷം ആദ്യം ഏർപ്പെടുത്തിയ വൻ ഇറക്കുമതി തീരുവകൾ പണപ്പെരുപ്പത്തിന് കാരണമാകുന്നില്ലെന്ന് വളരെക്കാലമായി വാദിച്ചിരുന്ന ട്രംപിന് ഒരു വലിയ തിരിച്ചടിയാണ് ഈ പുതിയ തീരുമാനം.

ഇത് മെക്സിക്കോ, ബ്രസീല്‍, ആസ്ത്രേല്യ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് അനുഗ്രഹമായി. ട്രംപിന്റെ അമിത തീരുവയില്‍ ഞെരുങ്ങുകയായിരുന്നു ബ്രസീലും മെക്സിക്കോയും കാനഡയും എല്ലാം. യുഎസിലേക്ക് ബീഫ് വന്‍തോതില്‍ കയറ്റുമതി ചെയ്യുന്ന ആസ്ത്രേല്യ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് ബീഫിന് തീരുവ കുറച്ചുകൊണ്ടുള്ള ട്രംപിന്റെ തീരുമാനം അനുഗ്രഹമാകും. യുഎസിലേക്ക് തക്കാളി 91 ശതമാനവും കയറ്റുമതി ചെയ്യുന്നത് മെക്സിക്കോയാണ്. തക്കാളിയുടെ മേലുള്ള തീരുവ കുറച്ചത് മെക്സിക്കോയ്‌ക്ക് ഉപകാരമാവും. യുഎസിലേക്ക് കാപ്പി കയറ്റുമതി ചെയ്യുന്ന ബ്രസീല്‍, കൊളംബിയ, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ക്കും ഇതുപോലെ ട്രംപിന്റെ നീക്കം അനുഗ്രഹമാകും.

ട്രംപ് ഭരണത്തിൽ വന്നതോടെ, ഓരോ രാജ്യത്തുനിന്നുമുള്ള ഇറക്കുമതിക്ക് 10% അടിസ്ഥാന താരിഫ് ചുമത്തിയും, സംസ്ഥാനം അനുസരിച്ച് വ്യത്യസ്തമായ അധിക നിർദ്ദിഷ്ട തീരുവകളും ഏർപ്പെടുത്തിക്കൊണ്ട് ട്രംപ് ആഗോള വ്യാപാര വ്യവസ്ഥയെ അട്ടിമറിച്ചു. ഇറക്കുമതി തീരുവയുടെ മുഴുവൻ ഭാരവും കമ്പനികൾ വഹിക്കാൻ തുടങ്ങുമ്പോൾ അടുത്ത വർഷം സാധാനങ്ങളുടെ വില കൂടുതൽ ഉയരുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

ഇന്ത്യയ്‌ക്ക് തലവേദനയായത് തുണിത്തരങ്ങളും ചെമ്മീനും
അമേരിക്ക ഇന്ത്യയെ സംബന്ധിച്ചിടത്തോളം പറുദീസയായിരുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്ന രാജ്യമായിരുന്നു അമേരിക്ക. മറ്റൊരര്‍ത്ഥത്തില്‍ ട്രേഡ് സര്‍പ്ലസ് ഉള്ള രാജ്യം. പക്ഷെ ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം പിഴത്തീരുവ ഏര്‍പ്പെടുത്തിയതോടെ തുണിത്തരങ്ങള്‍, ചെമ്മീന്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ക്ക് അമേരിക്കയിലെ വിപണിയില്‍ മത്സരിക്കാന്‍ പറ്റാതായി. ഇത് ഇന്ത്യയുടെ ഈ ഉല്‍പന്നങ്ങളുടെ കയറ്റുമതിയെ ബാധിച്ചു.

Tags: India US trade warTrade tariffbananaTomatoMexicobeefDonald TrumpTrade warTrump tariff
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്തത് ക്യൂബ…? പ്രസിഡന്റിനെ നീക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു

World

ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപനവുമായി ലോകത്തെ ഞെട്ടിച്ച് ട്രംപ്; സൈനിക നീക്കത്തിന് പദ്ധതിയെന്ന്

World

അമേരിക്ക ഇപ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് യാചിക്കുകയാണ് : ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി

World

ട്രംപ് കരയുദ്ധം തുടങ്ങാറായോ? ഏഴാം കപ്പല്‍ പടയുടെ ഭാഗമായ യുഎസ് എസ് ട്രിപ്പൊളി കരയുദ്ധം നടത്താന്‍ ഉപയോഗിക്കുന്ന യുദ്ധക്കപ്പല്‍

ഖാര്‍ഗെ ദ്വീപ് (വലത്ത്)
World

ഇറാന്റെ എണ്ണസിരാകേന്ദ്രമായ ഖാർഗ് ദ്വീപ് ആക്രമിച്ചു; ഹോര്‍മുസിലൂടെ കപ്പല്‍ വിട്ടില്ലെങ്കില്‍ ഇനി എണ്ണടെര്‍മിനലുകള്‍ കത്തിക്കുമെന്ന് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.