ശ്രീനഗർ : ജമ്മു കശ്മീർ പോലീസ് അടുത്തിടെ തകർത്ത ഡോക്ടറുടെ നേതൃത്വത്തിലുള്ള “വൈറ്റ് കോളർ” ഭീകര സംഘടന കഴിഞ്ഞ വർഷം മുതൽ ഒരു ചാവേർ ബോംബറെ തിരഞ്ഞു വരികയായിരുന്നുവെന്ന് സംസ്ഥാന പോലീസ് വെളിപ്പെടുത്തി. ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഡോ. ഉമർ നബി ഈ അജണ്ട നിരന്തരം പിന്തുടരുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ ഞായറാഴ്ച പറഞ്ഞു.
ഒമർ മുഹമ്മദ് ഒരു കടുത്ത മതഭ്രാന്തനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ കൂട്ടുപ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡോ. ഉമർ തീവ്രവാദ മനോഭാവമുള്ള ഒരു ഡോക്ടറാണെന്നും അവരുടെ പ്രചാരണത്തിന്റെ വിജയത്തിന് ഒരു ചാവേർ ബോംബർ ആവശ്യമാണെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നതായും കണ്ടെത്തിയതായി ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. നവംബർ 10 ന് ചെങ്കോട്ടയ്‌ക്ക് സമീപം പൊട്ടിത്തെറിച്ച സ്ഫോടകവസ്തുക്കൾ നിറച്ച കാറിൽ ഡോ. ഉമർ ഉണ്ടായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
ഡോ. ആദിൽ റാത്തർ, ഡോ. മുസാഫർ ഗനായി എന്നിവരെയും മറ്റ് കൂട്ടുപ്രതികളെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു പ്രതിയും ഇപ്പോൾ സുപ്രധാന വിവരങ്ങളും നൽകിയ ജസീർ എന്ന ഡാനിഷിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വിവരം ലഭിച്ച ഉടൻ ശ്രീനഗർ പോലീസ് ദക്ഷിണ കശ്മീരിലെ ഖാസിഗുണ്ടിലേക്ക് ഒരു സംഘത്തെ അയയ്‌ക്കുകയും പൊളിറ്റിക്കൽ സയൻസിൽ ബിരുദധാരിയായ ജസീർ എന്ന ഡാനിഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.
















