തിരുവനന്തപുരം: ബീഹാറിലെ തെരഞ്ഞെടുപ്പു ഫലിം വിലയിരുത്തുന്ന കേരളത്തിലെ വിദഗ്‌ദ്ധരുടെ അമ്പരപ്പും ആശ്വാസവും വിശകലനം ചെയ്ത് കേരളത്തിലെ ഒരു വ്യവസായ സംരംഭകൻ ബ്രിജിത് കൃഷ്ണ. കേരളത്തിൽ തന്റെ സംരംഭം വിജയിക്കാൻ കാരണം കേന്ദ്ര സർക്കാരിന്റെ വികസന നയം മൂലമാണെന്നും ബീഹാറിൽ ജനതയ്‌ക്ക് തോന്നുന്ന മാറ്റത്തിനുള്ള വികാരം കേരളത്തിൽ തോന്നാത്തതെന്താണെന്നും ബ്രിജിത് കൃഷ്ണ ചോദിക്കുന്നു. തന്റെ വ്യവസായ സംരംഭം വിശദീകരിച്ച്, അതിൽ ജോലി ചെയ്യുന്നവരിൽ അധികവും ഇടതുപക്ഷ പ്രവർത്തകരോ പാർട്ടി അംഗങ്ങളോ ആണെന്നും അവർക്കും പക്ഷേ കേന്ദ്ര സർക്കാരിന്റെ സംരംഭക സഹായ സംവിധാനത്തെ പിന്തുണയ്‌ക്കാൻ മനസ്സുവന്നേക്കില്ലെന്നുും ബ്രിജിത് വിശകനം ചെയ്യുന്നു. കേരളത്തിന്റെ രാഷ്‌ട്രീയ മനസ്സിന് വന്നുകൂടിയിരിക്കുന്നതോ വരുത്തിവെച്ചിവരിക്കുന്നതോ ആയ വിചിത്ര സ്ഥിതിയെയാണ് ബ്രിജിത്ത് വിശകലനം ചെയ്യുന്നത്. ബ്രിജിത് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഇങ്ങനെ:

ബീഹാറിലെ ബിജെപിയുടെ വിജയത്തെ വിലയിരുത്തുമ്പോൾ എന്തുകൊണ്ട് ഇത്രയും ഏകപക്ഷീയമായ വിജയം ബിജെപിക്ക് ഉണ്ടാകുന്നു എന്ന അമ്പരപ്പാണ് ചിലർക്ക്, ഇതൊന്നുംകേരളത്തിൽ ഇത് പ്രതിഫലിക്കില്ല എന്ന തരത്തിലുള്ള ആശ്വാസമാണ്ചില വിദഗ്ധർക്ക്,ശരിയാണ് എന്താണ് ഈ അമ്പരപ്പിനും ആശ്വാസത്തിനും കാരണം.
ഞാൻ ഇപ്പോൾ നടത്തുന്ന ഭക്ഷ്യ സംസ്കരണ സംരംഭത്തിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ, 2022 ൽ രാഷ്‌ട്രീയ കൃഷിവികാസ് യോജന(RKVY) എന്ന പദ്ധതികളുമായി ബന്ധപ്പെട്ട് മുളപ്പിച്ച കശുവണ്ടിയുടെ മൂല്യ വർദ്ധന നടത്തുവാനായി കേന്ദ്രസർക്കാറിന്റെ ഗ്രാൻഡ് കിട്ടി. തിരിച്ചടക്കേണ്ടതായിട്ടില്ലാത്ത ഗ്രാൻഡ് ആയ 25 ലക്ഷം രൂപ കേന്ദ്രസർക്കാരിൽ നിന്നും കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി വഴി ലഭിക്കുകയും തുടർന്ന് ഞാനൊരു കാർഷിക സംരംഭകനായതും നിങ്ങളിൽ ചിലർക്കെങ്കിലും അറിയാമല്ലോ. കേന്ദ്ര ഗവൺമെന്റിന്റെ ഫ്ലാഷ് ഷിപ്പ് പരിപാടിയായ അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (AlF) യാതൊരുവിധ ഈടുമില്ലാതെ രണ്ടുവർഷത്തെ മൊറട്ടോറിയത്തോടപ്പം സൗജന്യ പലിശനിരക്കോടും കൂടി 1 കോടി 87 ലക്ഷം രൂപ എനിക്ക് ലോൺ ലഭ്യമായി. തുടർന്ന് ലോക നിലവാരത്തിലുള്ള ISO:22000-2018 സർട്ടിഫൈഡ് ആയിട്ടുള്ള ഒരു ഭക്ഷ്യ സംസ്കരണ സംരംഭം സ്ഥാപിച്ചു. ഈ സ്ഥാപനത്തിൽ നേരിട്ട് തന്നെ 18 ഓളം പേർ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്.അതിൽ
14 സ്ത്രീകളും ഞാൻ ഉൾപ്പെടെ നാല് പുരുഷന്മാരുമാണ്. ജോലിക്കാരിൽ ഭൂരിപക്ഷം പേരും മറ്റു ജോലികൾ ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്ന വനിതകൾ ആയിരുന്നു.അതായത് അവർക്ക് ഒരു പുതിയ അവസരമായിരുന്നു, മിക്കവാറും എല്ലാവർക്കും തന്നെ വ്യക്തമായ രാഷ്‌ട്രീയ ബോധമുള്ളവരുമാണ്. നേരിട്ട് അല്ലാതെ സ്ഥാപനവുമായി ബന്ധപ്പെട്ട് വേറെയും വ്യക്തികളും സ്ഥാപനങ്ങളും ധാരാളം കർഷകരും എന്റെ പ്രസ്ഥാനത്തിന്റെ ഗുണഭോക്താക്കളാണ്. ഇവർക്കെല്ലാം തന്നെ സാമ്പത്തിക അഭിവൃദ്ധിയും എന്റെ സ്ഥാപനം കൊണ്ടു ഉണ്ടായിട്ടുണ്ട്.
ഈ സ്ഥാപനത്തിന്റെ നിർമ്മാണ ഘട്ടം മുതൽ ഇപ്പോഴും പലതരത്തിലുള്ള തൊഴിൽ മേഖലയിൽ ഉള്ളവർ നിരന്തരം പല ആവശ്യങ്ങൾക്കുമായി ബന്ധപ്പെടുന്നു മിഷനറി,കെട്ടിട നിർമ്മാണ മേഖല, ചരക്കു കൈകാര്യവും കൈമാറ്റവും,ഇലക്ട്രിക്കൽ,പ്ലംബിംഗ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ,അസംസ്കൃത വസ്തുക്കൾ പാക്കിങ് സാധനങ്ങൾ തുടങ്ങി മറ്റു പല സർവീസുകളും ആയി ദിവസവും പലരും ബന്ധപ്പെടുന്നു.
എന്റെ സ്ഥാപനവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന ഗുണഭോക്താക്കൾ
99% വ്യക്തികളും ബിജെപി ഇതര രാഷ്‌ട്രീയ പ്രസ്ഥാനത്തിനുള്ള
വരാണ്.
ഞാൻ ഇത്തരമൊരു സംരംഭംതുടങ്ങാനുള്ളതും മുന്നോട്ടുപോകാൻ ഉള്ളതും കാരണം കേന്ദ്രസർക്കാറിന്റെ വികസനനയമാണ്.
യൂറോപ്പിലേക്കുള്ള ഭക്ഷ്യ സാധനങ്ങളുടെ കയറ്റുമതി തീരുവ ഒഴിവാക്കിയതും ജിഎസ്ടി കുത്തനെ കുറച്ചും സ്ഥാപനത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് ഊർജ്ജമായി. കേന്ദ്രസർക്കാറിന്റെ നയത്തിന്റെ നേരിട്ട് ഗുണഭോക്താക്കളായ ഒരു വ്യക്തി പോലും അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്ന പദ്ധതിയുടെ പേരിൽ പേരിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യാൻ കേരളത്തിൽ തയ്യാറാവുകയില്ല.
എന്നാൽ രാഷ്‌ട്രീയ സാക്ഷരത കുറവ് ഉണ്ടന്ന് പ്രബുദ്ധരായ നമ്മൾ അധിക്ഷേപിക്കുന്ന വടക്കേ ഇന്ത്യയിൽ ഇത്തരത്തിൽ കിട്ടുന്ന ആനുകൂല്യങ്ങൾ അല്ലെങ്കിൽ അവസരങ്ങൾ അത് വോട്ടായി മാറും.
എന്റെ സ്ഥാപനത്തിലെ ഒന്ന് രണ്ട് പേരുടെ രാഷ്‌ട്രീയം എനിക്ക് പിടിയില്ല മറ്റു രണ്ടുപേർ രണ്ട് പേർ കോൺഗ്രസുകാരാണ് ബാക്കിയെവരും എല്ലാവരും സിപിഎം സഹയാത്രികരോ പാർട്ടി മെമ്പർമാർ വരെയാണ്.
അഞ്ചക്ക ശമ്പളം വാങ്ങാത്ത ഒരൊറ്റ സ്റ്റാഫും സ്ഥാപനത്തിൽ ഇല്ല.
എനിക്ക് വോട്ടുള്ള വാർഡിൽ തന്നെ വോട്ടർമാരായ ആൾക്കാരാണ് മിക്കവരും, ഞാൻ സ്ഥാനാർത്ഥിയായാൽ എനിക്ക് ഇവരുടെ വോട്ടുകൾ സമാഹരിക്കാൻ സാധിക്കില്ല പിന്നെയല്ലേ ബിജെപിക്ക്.
അടിയന്തരാവസ്ഥക്ക് ശേഷമുള്ള ഭാരതത്തിലെ തെരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനവും അവരവരുടെ രാഷ്‌ട്രീയ സാക്ഷരത തെളിയിച്ചതാണ്, കേരളം ഇപ്പോഴും അവിടെ തന്നെ നിൽക്കുന്നു എന്നതാണ് ഞാൻ ആദ്യം ഉന്നയിച്ച ഒരു ചോദ്യത്തിന് ഉത്തരം.അടുത്ത ചോദ്യത്തിന്റെ ഉത്തരമാണ് വിവേകാനന്ദ സ്വാമികൾ കേരളത്തെ നോക്കി പറഞ്ഞത്, സംഘടിത ജാതിമത മാടമ്പിമാരുടെ ചട്ടുകമായ വിഭാഗങ്ങളും രാഷ്‌ട്രീയ അടിമത്തവും ജാതി വിവേചനവും സമൂഹത്തിന്റെ മുഖ്യധാരയിൽ നിൽക്കുകയും അത് സ്ഥാനാർത്ഥനിർണയം മുതൽ വോട്ടിംഗ് വരെ പ്രതിഫലിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയിൽ നിന്ന് നാം ബീഹാറിനെ സമീപിച്ചാൽ ബിജെപിയുടെ വിജയങ്ങൾ നമുക്ക് ഒരിക്കലും ഉത്തരം കിട്ടാത്തസമസ്യകൾ ആയിരിക്കും.
















