ന്യൂദൽഹി: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരിച്ചതിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ദുഃഖം രേഖപ്പെടുത്തി. തുടർന്ന് തീവ്രവാദ ഭീഷണി ചർച്ച ചെയ്യാൻ അടിയന്തരമായി ഒരു സർവകക്ഷി യോഗം വിളിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ തിരഞ്ഞെപ്പ് പരാജയത്തെ പരാമർശിക്കാതെയാണ് ഖാർഗെയുടെ പരാമർശം.
പരിക്കേറ്റവർക്ക് ഉടനടി ചികിത്സ നൽകണമെന്നും ഇരകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഖാർഗെ പറഞ്ഞു. “ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപമുള്ള ഭീരുത്വം നിറഞ്ഞ ഭീകരാക്രമണമാണ്. ഇത് കേന്ദ്ര സർക്കാരിന്റെ രഹസ്യാന്വേഷണ, ഭീകരവിരുദ്ധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മുന്നറിയിപ്പാണ്. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല,” – ഖാർഗെ പറഞ്ഞു.
കൂടാതെ കോൺഗ്രസ് രാഷ്‌ട്രത്തോടൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ചെങ്കോട്ടയ്‌ക്ക് സമീപം അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബാഹ്യശക്തികളുടെ പിന്തുണ തുടർന്നും ലഭിക്കുന്ന ഭീകരതയുടെ വർദ്ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു സർവകക്ഷി യോഗം വിളിക്കേണ്ടത് അടിയന്തിരമായി ആവശ്യമാണെന്നാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്.
















