പാറ്റ്‌ന: ബീഹാറിൽ നിതീഷ് കുമാർ പത്താമതും മുഖ്യമന്ത്രിയാകുമോ? നിതീഷ് കുമാർ തീരുമാനിച്ചാൽ അതുസംഭവിക്കും, അതല്ല, ഇനി ഞാനില്ല, മറ്റാരെങ്കിലുമാകട്ടെ എന്നു പറയുകയാണെങ്കിൽ സംഭവിക്കില്ല. അതായത് ബിജെപിയുടെ പിന്തുണയിലാണ് ഒമ്പതു തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്
നിതീഷ് കുമാർ ഇതുവരെ ഒമ്പത് തവണ മുഖ്യമന്ത്രിയായി എട്ടുതവണയും സത്യപ്രതിജ്ഞ ചെയ്തത്. അതിനാൽ പത്താമത് ഒരു ചരിത്രം കുറിക്കുന്നതിന് ബിജെപി എതിരല്ല. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഇനി ഞാനില്ല എന്ന് നിതീഷ് കുമാർ സ്വയം പറഞ്ഞിട്ടുണ്ട്.
ബീഹാറിലെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ഇപ്പോൾ നിതീഷ് കുമാർ. 2000 ൽ ആദ്യമായി മുഖ്യമന്ത്രിയായി. തുടർന്ന് ഏഴ് ദിവസം മാത്രമാണ് അദ്ദേഹം ഉന്നത സ്ഥാനം വഹിച്ചത്.
2005 ൽ അദ്ദേഹം അധികാരത്തിൽ തിരിച്ചെത്തി 2014 വരെ തുടർന്നു. 278 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം, 2015 ൽ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി.
നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നില്ലെങ്കിൽ സാധ്യതകൾ ഏറെയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനാൽ ബിജെപിയിൽനിന്ന് മുഖ്യമന്ത്രിയാകട്ടെ എന്ന തീരുമാനമുണ്ടായിക്കൂടായ്‌കയില്ല. ചിരാഗ് പാസ്വാന്റെ വൻ വിജയം ചിരാഗിനെ ഉപമുഖ്യമന്ത്രിയാക്കാനും വഴിവെച്ചേക്കാം. ഒന്നിൽകൂടുതൽ ഉപമുഖ്യമന്ത്രിയുള്ളതായിരിക്കും ബീഹാർ സർക്കാർ ഇത്തവണ.
ബീഹാർ പുതിയ ചരിത്രമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും ചരിത്രത്തിന്റെ ഭാഗമാകുകയാണ്.
















