Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

എല്ലാം സംഘത്തിലുണ്ട്, എല്ലാവരും…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 01:33 pm IST
in Main Article

ഉള്‍ക്കൊള്ളലിന്റെയും ഒത്തൊരുമയുടെയും സമാനതകളില്ലാത്ത ദര്‍ശനപ്പെരുമയുടെ പ്രഖ്യാപനമാണ് സംഘമെന്ന് ആവര്‍ത്തിച്ചുറപ്പിച്ചാണ് ബെംഗളൂരുവിലെ ബസനശങ്കരി പിഇഎസ് സര്‍വകലാശാലയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതിന്റെ ദ്വിദിന വ്യാഖ്യാനമാല സമാപിച്ചത്. ആശയം കൃത്യമാക്കിയ രണ്ട് സെഷനുകള്‍, ആശയക്കുഴപ്പങ്ങള്‍ക്കെല്ലാം പരിഹാരം നിര്‍ദേശിച്ച രണ്ട് സെഷനുകള്‍… സംഘം സമാജത്തിനുള്ളിലെ സംഘടനയല്ല, സമാജത്തിന്റെയാകെ സംഘടനയാണെന്ന് ഉറപ്പിച്ച വാക്കുകളിലൂടെ…

സംഘം, ഹിന്ദു, ഹിന്ദുത്വം

സംഘത്തില്‍ ബ്രാഹ്‌മണനില്ല, ദളിതനില്ല. ക്രിസ്ത്യാനിയും മുസ്ലീമുമില്ല. എല്ലാവരുടെയും സവിശേഷതകളോട് സംഘത്തിന് ആദരവുണ്ട്. എന്നാല്‍ സംഘത്തിലേക്ക് എത്തുമ്പോള്‍ ആ വിവിധതകളെ മാറ്റി വച്ച് ഭാരതമാതാവിന്റെ മക്കളെന്ന നിലയില്‍ കടന്നുവരണം. എല്ലാവരും ഹിന്ദുക്കളാണ്. ഹിന്ദു എന്നാല്‍ ഭാരതമാതാവിനോട് ഉത്തരവാദിത്തമുള്ളവരായിരിക്കുക എന്നാണര്‍ത്ഥം.

നമ്മള്‍ നമ്മുടെ മനസിനെ അധിനിവേശത്തില്‍ നിന്ന് മോചിപ്പിക്കണം. ഹിന്ദൂയിസം വാദമാണ്, അത് മറ്റൊന്നിനെ ഉള്‍ക്കൊള്ളാത്തതാണ്. എന്നാല്‍ ഹിന്ദുത്വം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാണ്. എല്ലാ ഹിന്ദുക്കളെയും ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. സത്യത്തിലും കരുണയിലും ചിത്തശുദ്ധിയിലുമൂന്നി ജീവിക്കുക, ചെയ്യുന്നതെന്തും രാഷ്‌ട്രത്തിനുവേണ്ടിയാവുക…

ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നത് ജാതിവ്യവസ്ഥയല്ല, മറിച്ച് ജാതി മൂലമുള്ള ആശയക്കുഴപ്പങ്ങളാണ്. പരസ്പര സ്‌നേഹത്തിലൂടെയും ബഹുമാനത്തിലൂടെയും നമുക്കതിന്റെ സ്വാധീനത്തെ മറികടക്കാനാവും. ജാതിരാഷ്‌ട്രീയം ഐക്യത്തിന് തടസമാണ്. സ്‌നേഹത്തിലൂടെയും സഹകരണത്തിലൂടെയും എല്ലാ വിവേചനങ്ങളും നീക്കം ചെയ്യാന്‍ കഴിയും. സമത്വം സമ്പൂര്‍ണമാകുന്നതുവരെ സംവരണം തുടരണം.
പടിഞ്ഞാറന്‍ മാതൃകകള്‍ക്ക് വളരെ മുമ്പേതന്നെ ഭാരതം മതേതരമാണ്. നമ്മുടെ ഭരണഘടനാ നിര്‍മാതാക്കള്‍ ഹിന്ദുക്കളായിരുന്നു, അതുകൊണ്ടുതന്നെ ഭരണസംവിധാനവും മതേതരമായി. എന്നാല്‍ പാകിസ്ഥാനും ബംഗ്ലാദേശും അങ്ങനെ ചെയ്തില്ല. ഭാരതം ഹിന്ദുരാഷ്‌ട്രമാണ്. ഇത് സംഘത്തിന്റെ അടിസ്ഥാന ആശയമാണ്. മറ്റ് പ്രത്യയശാസ്ത്രങ്ങളിലുള്ളവരും ഹിന്ദു ഉത്സവങ്ങളും ആചാരങ്ങളും പിന്തുടരുന്നു. മാതൃഭൂമി, ഭാരതമാതാവ് എന്നതൊക്കെ അധിനിവേശാനന്തരം സംഭവിച്ച കാര്യങ്ങളല്ല, മറിച്ച് സനാതനമാണ്.

സംഘത്തിന്റെ രജിസ്‌ട്രേഷന്‍

ആര്‍എസ്എസ് 1925 ലാണ് ആരംഭിച്ചത്. അന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ നിരന്തരം പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന സംഘസ്ഥാപകനായ ഡോക്ടര്‍ജി ബ്രിട്ടീഷ് സര്‍ക്കാരില്‍ സംഘടന രജിസ്റ്റര്‍ ചെയ്യുമെന്ന് കരുതുന്നുണ്ടോ? സ്വാതന്ത്ര്യലബ്ധിക്കു ശേഷം സ്വതന്ത്ര ഭാരതത്തില്‍ നിലനിന്നിരുന്ന, ഇപ്പോഴും നിലനില്‍ക്കുന്ന നിയമപ്രകാരം രജിസ്‌ട്രേഷന്‍ ഒരിക്കലും നിര്‍ബന്ധമല്ല, ഈ നിയമം വ്യക്തികളുടെ കൂട്ടായ്‌മകള്‍ക്കും നിയമസാധുത നല്‍കുന്നു. നമ്മുടേത് വ്യക്തികളുടെ കൂട്ടായ്‌മയാണ്. നമ്മള്‍ അംഗീകരിക്കപ്പെട്ട ഒരു സംഘടനയാണ്, ഈ കാരണം കൊണ്ട് ഇന്‍കം ടാക്‌സ് വകുപ്പ് നമ്മളോട് ടാക്സ് അടയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഇതൊരു നിയമ പ്രശ്‌നത്തിലേക്ക് പോയി. ഒടുവില്‍ കോടതിയും ഇന്‍കം ടാക്‌സ് വകുപ്പും പറഞ്ഞു നമ്മുടേത് വ്യക്തികളുടെ കൂട്ടായ്‌മയാണെന്ന്. അങ്ങനെ ഗുരുദക്ഷിണ ഇന്‍കം ടാക്‌സില്‍ നിന്നും ഒഴിവാക്കപ്പെട്ടു. സര്‍ക്കാര്‍ മൂന്ന് തവണ സംഘത്തെ നിരോധിച്ചു. ഓരോ തവണയും അവരത് നീക്കി. അങ്ങനെ സര്‍ക്കാരും നമ്മളെ അംഗീകരിച്ചു. ഒരുപാട് തവണ പാര്‍ലമെന്റിലും അസംബ്ലിയിലും സംഘത്തെക്കുറിച്ച് ചോദ്യങ്ങളുന്നയിക്കുകയും ഉത്തരങ്ങള്‍ നല്‍കുകയും ചെയ്തു, സംഘത്തിനനുകൂലമായും പ്രതികൂലമായും പ്രസ്താവനകളുണ്ടായി, ഈ കാര്യങ്ങളൊക്കെ ഉണ്ടാവുന്നത് അംഗീകാരമുള്ളതുകൊണ്ടാണ്. നിയമപരമായും നമ്മള്‍ ഒരു സംഘടനയാണ്, അത് ഭരണഘടനാ വിരുദ്ധമല്ല മറിച്ച് ഭരണഘടനയ്‌ക്കുള്ളിലാണ്. നമ്മുടെ നിയമ സാധുതയും ആ ഭരണഘടനയ്‌ക്ക് അനുസരിച്ചാണ്. അതുകൊണ്ട് തന്നെ നമ്മള്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ല. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ഹിന്ദു ധര്‍മ്മം പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല.

ദേശീയ പതാകയും ഭഗവ പതാകയും

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെല്ലാം ചുവന്ന കൊടിയുണ്ട്. കോണ്‍ഗ്രസിന് ചര്‍ക്കയോട് കൂടിയ ത്രിവര്‍ണ പതാകയുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നീലക്കൊടിയുണ്ട്. സംഘം ഭഗവപതാകയെ സ്വീകരിച്ചു. സംഘത്തിന് ഭഗവപതാക ഗുരുവാണ്. വ്യക്തികള്‍ക്ക് തെറ്റ് സംഭവിച്ചേക്കാം എന്നതുകൊണ്ടാണ് ഭഗവയെ ഗുരുവായി സ്വീകരിച്ചത്. ഇത് ഭഗവധ്വജവും ദേശീയപതാകയും തമ്മിലുള്ള വിഷയമല്ല. ദേശീയ പതാകയെ സംരക്ഷിക്കുകയും അതിനായി ജീവന്‍ സമര്‍പ്പിക്കുകയും ചെയ്യുക സംഘത്തിന്റെ കടമയാണ്.

ജെന്‍ സി, എഐ

യുവാക്കള്‍ എല്ലാക്കാലത്തും ആകര്‍ഷണങ്ങളില്‍പ്പെട്ട് വഴിതെറ്റലിനെ അഭിമുഖീകരിച്ചിട്ടുണ്ട്. സൗഹൃദത്തിലൂടെയും സ്‌നേഹത്തിലൂടെയും അവരെ ശാഖയിലെത്തിച്ചാണ് സംഘം വഴികാട്ടുന്നത്.

സാങ്കേതിക വിദ്യകളടക്കമുള്ള മാറ്റങ്ങളെ നമുക്ക് തടയാന്‍ കഴിയില്ല, പക്ഷേ, നമുക്ക് അതിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ കഴിയും. ഗാഡ്ജെറ്റ് ഉപയോഗത്തില്‍ മാതൃകകള്‍ സൃഷ്ടിക്കാനും സംഭാഷണത്തിലൂടെ കുട്ടികളില്‍ അച്ചടക്കം വളര്‍ത്തിയെടുക്കാനും രക്ഷിതാക്കള്‍ സജ്ജരാകണം. അച്ചടക്കമുണ്ടായാല്‍, ഏത് സാങ്കേതികവിദ്യയും മനുഷ്യരാശിയെ സേവിക്കും. യോഗ പോലെ ആരോഗ്യകരമായ പരിശീലനങ്ങളിലൂടെ ദുശ്ശീലങ്ങള്‍ ഒഴിവാക്കണം. കുട്ടികള്‍ക്ക് മുന്നില്‍ അനുകരണീയ മാതൃകകളാകാന്‍ പരിശീലനം വേണം. സ്‌നേഹത്തോടെയും ശരിയായ ധാരണയോടെയും യുവാക്കളെ നയിക്കാന്‍ രക്ഷിതാക്കള്‍ തയാറെടുക്കണം.

രാഷ്‌ട്രനിര്‍മ്മാണത്തിലുള്ള തങ്ങളുടെ പങ്ക് യുവാക്കള്‍ തിരിച്ചറിയുകയും അവരുടെ കഴിവുകള്‍ ഭാരതത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോള്‍ മാത്രമേ മസ്തിഷ്‌കച്ചോര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കൂ.

ഒരുകാലത്ത് വിക്കിപീഡിയയില്‍ ഒരു ആശയം ആധിപത്യം പുലര്‍ത്തിയിരുന്നു, എന്നാല്‍ ഇപ്പോള്‍ ഗ്രോക്കിപീഡിയ, ചാറ്റ് ജിപിടി പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളും ഉണ്ട്. സ്വയംസേവകര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ആളുകളെ ബോധവത്കരിക്കുമെന്നാണ് പൊതുവെ പ്രതീക്ഷ. എന്നാല്‍ കച്ചവടതാല്പര്യങ്ങള്‍ മൂലം പ്രേക്ഷകരെ ആവേശഭരിതരാക്കുന്നതിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എങ്കിലും നല്ല മാറ്റമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

(നാളെ: ലൗ ജിഹാദും വോക്കിസവും)

Tags: RSS@100RSS Sarsanghchalak Dr. Mohan Bhagwat100 years of Sangh Yatra: New HorizonsBasanashankari PES Universityദ്വിദിന വ്യാഖ്യാനമാലTwo-day lecture
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Kerala

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

India

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

Kerala

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

Kerala

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.