അഹമ്മദാബാദ് : ഗുജറാത്തിലെ ഗിർ സോമനാഥിലെ പ്രഭാസ് പടാനിൽ അനധികൃത ദർഗ പൊളിച്ചുമാറ്റാനെത്തിയ പൊലീസുകാർക്ക് നേരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണം . സംഭവത്തിൽ സ്ത്രീകളും , യുവാക്കളും ഉൾപ്പെടെ 100 പേർക്കെതിരെ കേസെടുത്തു. സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ദർഗയാണ് പൊളിച്ചു നീക്കിയത്.
ഭൂരിഭാഗം കൈയേറ്റങ്ങളും നീക്കം ചെയ്തതിന് ശേഷമാണ്ഹസ്രത്ത് രംഗീല ഷാ ദർഗ നീക്കം ചെയ്യാൻ പോലീസ് സംഘങ്ങൾ എത്തിയത് . എന്നാൽ ഇതിനിടെ ബുർഖ ധരിച്ച ഒരു കൂട്ടം സ്ത്രീകൾ സ്ഥലത്തെത്തി . ഇവർ സംഘടിച്ച് പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. പലതവണ ജനക്കൂട്ടത്തെ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അവർ മുന്നോട്ട് കുതിച്ചുകയറി ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് ആക്രമിച്ചു.
പോലീസ് ലാത്തി ചാർജ് നടത്തിയ ശേഷമാണ് സംഘം പിൻ വാങ്ങിയത് . ഇൻസ്പെക്ടർ എം.വി. പട്ടേലിനും സർവൈലൻസ് സ്ക്വാഡിലെ ഹെഡ് കോൺസ്റ്റബിൾ കുൽദീപ് സിംഗ് പർമറിനും പരിക്കേറ്റു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. അക്രമികൾക്കെതിരെയും സംഘത്തിലെ സ്ത്രീകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
തിരിച്ചറിഞ്ഞ 17 പേർ ഉൾപ്പെടെ 100 പേരടങ്ങുന്ന ജനക്കൂട്ടത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റഫീഖ് ഗാഡിയ, ഷബാന ഹാരൂൺ മോട്ടിയ, റസിയ ഹുസൈൻ കൽവാട്ട്, സഖിൽ എന്ന ഭോറോ, ഗുലാം സാബിർ ഡോക്ടർ, രജുഷ ഹിൻഫ്ഷ ബൻവ, ഷക്കീൽ എന്ന ഗാലി കൽവാട്ട്, ഒബാമ, നദീം കൽവാനിയ, അയൂബ് ബദാം, റഫീഖ് എന്ന ബോഡു, സബ്ബിർ മൗലാന, സുഫിയാൻ കൽവാനിയ, മയൂദ്ദീൻ ഹനീഫ് അമദ് മഹ്മദ് മഹിദ, സബ്ബിർ ഇഖ്ബാൽ, സബ്ബിർ ഹാരൂൺ എന്നിവരാണ് പ്രധാന പ്രതികൾ.
ആക്രമണത്തിന്റെ വീഡിയോ തെളിവുകൾ പരിശോധിച്ചതിന് ശേഷമാണ് നടപടി. ഡെപ്യൂട്ടി മംലത്ദാർ രഞ്ജിത് സിംഗ് ഖേർ നൽകിയ പരാതിയിൽ കുറ്റവാളികൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
















