തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്കായ പുത്തൂർ സുവോളജിക്കൾ പാർക്കിൽ 10 മാനുകൾ കൂട്ടത്തോടെ ചത്തത് നായകളുടെ ആക്രമണം മൂലമല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രാഥമിക പരിശോധനയിൽ ഉദ്യോഗസ്ഥർക്കോ ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും മാനുകൾ കൂട്ടത്തോടെ ചത്തത് കാപ്ച്ചർ മയോപതിയെ തുടർന്നാണെന്ന് പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജ് പറഞ്ഞു.
നായയുടെ ആക്രമണത്തിൽ രണ്ട് മാനുകൾക്ക് ചെറിയ പരിക്കാണ് സംവഭവിച്ചത്. അത് മരണകാരണമല്ലെന്നും നാഗരാജ് പറയുന്നു. വിറളി പൂണ്ടതും ഭയന്നതും ശ്വാസം കിട്ടാതായതും മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ”കാപ്ച്ചർ മയോപതി” എന്നതാണ് ശാസ്ത്രീയമായി ഇതിന് പറയുന്ന പേര്. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ആദ്യ ഡിസൈനർ സൂ എന്ന വിശേഷണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ 28ന് ഉദ്ഘാടനം ചെയ്ത പാർക്കിലാണ് മാനുകൾ കൂട്ടത്തോടെ ചത്തത്. സംഭവം പു റത്തു വന്നതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ സുവോളജി പാർക്കിന്റെ ഗേറ്റിൽ പ്രതിഷേധം സംഘടിപ്പിച്ചു. 371 കോടി രൂപയാണ് പാർക്കിന്റെ നവീകരണത്തിനായി ചെലവഴിച്ചത്. പാർക്കിന്റെ ആവാസ ഇടങ്ങളും അനുബന്ധ പ്രദേശങ്ങളും ഉൾപ്പടെ മുഴുവൻ മേഖലയുടെയും സുരക്ഷയും കാര്യക്ഷമതയും വിലയിരുത്തുന്ന സമഗ്ര സുരക്ഷാ ഓഡിറ്റ് ഇതുവരെ നടന്നിട്ടില്ല.
സുരക്ഷാ ഓഡിറ്റും വിദഗ്‌ദ്ധ പരിശോധനയും ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓഫ് സു രംഗത്ത് എത്തിയിട്ടുണ്ട്.
















