ന്യൂദൽഹി : തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് മുന്നിൽ നടന്ന സ്ഫോടനത്തിന് പിന്നാലെ ബംഗ്ലാദേശിലും സ്ഫോടനം . ധാക്ക നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കോക്ക്ടെയിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കുറഞ്ഞത് എട്ട് സ്ഥലങ്ങളിലെങ്കിലും സ്ഫോടനങ്ങൾ ഉണ്ടായെന്നാണ് സൂചന. മൂന്ന് സ്ഥലങ്ങളിൽ പാസഞ്ചർ ബസുകൾ കത്തിക്കുകയും ചെയ്തു.
ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിന്റെ ഹെഡ് ഓഫീസിന് മുന്നിലായിരുന്നു ഒരു സ്ഫോടനം. ധാക്കയിലെ മിർപൂരിലുള്ള ബാങ്കിന് മുന്നിലുള്ള തെരുവിലേക്ക് അക്രമികൾ ബോംബെറിയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും. ബംഗ്ലാദേശിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ, മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് സ്ഥാപിച്ച ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനത്തിന് മുന്നിലുണ്ടായ സ്ഫോടനത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബാങ്കിന് മുന്നിൽ മാത്രമല്ല, മറ്റ് പല സ്ഥലങ്ങളിലും സ്ഫോടനങ്ങൾ ഉണ്ടായി . ആക്രമണത്തിന്റെ കാരണം അജ്ഞാതമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അക്രമികൾ ഹെൽമെറ്റ് ധരിച്ച് ബൈക്കുകളിൽ സഞ്ചരിക്കുകയായിരുന്നുവെന്ന് മിർപൂർ മോഡൽ പോലീസ് പറഞ്ഞു. അവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ധാക്കയിലെ മുഹമ്മദ്പൂരിലും ധൻമോണ്ടിയിലും ബോംബ് സ്ഫോടനങ്ങൾ നടന്നു.
















