ബെംഗളൂരു : കെമ്പെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ കൂട്ടനിസ്കാരം നടത്തിയ സംഭവത്തിൽ കേസെടുക്കുമെന്ന സൂചന നൽകി മന്ത്രി പ്രിയങ്ക് ഖാർഗെ . നിസ്ക്കാര വീഡിയോ പുറത്ത് വന്നതിനു പിന്നാലെ പ്രതിപക്ഷമായ ബിജെപി സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പൊതുസ്ഥലത്ത് നിസ്ക്കാരം നടത്തിയവർ അനുവദനീയമായ ഏതെങ്കിലും മുൻകൂർ അനുമതി വാങ്ങിയിരുന്നോ എന്ന് ബിജെപി കർണാടക യൂണിറ്റ് വക്താവ് വിജയ് പ്രസാദ് മുഖ്യമന്ത്രി സിദ്ധരാമയ്യയോടും മന്ത്രി പ്രിയങ്ക് ഖാർഗെയോടും ചോദിച്ചു.
ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഉചിതമായ അനുമതി നേടിയ ശേഷം ആർഎസ്‌എസ് പാതാ സഞ്ചലന (റൂട്ട് മാർച്ച്) നടത്തുമ്പോൾ സർക്കാർ എതിർപ്പ് പ്രകടിപ്പിക്കുകയും, എന്നാൽ നിയന്ത്രിത പൊതുസ്ഥലത്ത് അത്തരം പ്രവർത്തനങ്ങളിൽ കണ്ണടയ്‌ക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?” ഇത്രയും സെൻസിറ്റീവ് മേഖലയിൽ ഇത് ഗുരുതരമായ സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുന്നില്ലേ എന്നും വിജയ് പ്രസാദ് ചോദിച്ചു.
അതിനു പിന്നാലെയാണ് പ്രിയങ്ക് ഖാർഗെയുടെ പരാമർശം . ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ 2 ലെ കൂട്ട പ്രാർത്ഥനകളെക്കുറിച്ചുള്ള മാധ്യമ പ്രതിനിധികളുടെ ചോദ്യത്തിന് മറുപടിയായി, വിമാനത്താവളങ്ങളിൽ പ്രാർത്ഥനകൾക്കായി പ്രത്യേക മുറികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പരസ്യമായി പ്രാർത്ഥനകൾ നടത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. പൊതുജനങ്ങളെ ശല്യപ്പെടുത്തരുതെന്നാണ് തന്റെ സർക്കാരിന്റെ നിലപാട്. ആർഎസ്‌എസായാലും നിസ്‌കാരമായാലും ഏത് പരിപാടിക്കും സർക്കാർ അനുമതി ആവശ്യമാണ്. അല്ലെങ്കിൽ നടപടിയുണ്ടാകും . ക്രമസമാധാനത്തിന് വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കിൽ പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാകുന്നില്ലെങ്കിൽ അനുമതി നൽകുമെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
എന്നാൽ നടപടിയുണ്ടാകുമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.
















