ദേവനഹള്ളി : ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ -2 ൽ കൂട്ട നിസ്ക്കാരം നടന്നതിനെതിരെ പ്രതിഷേധം ഉയരുന്നു.
ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകാൻ എത്തിയ ചിലരാണ് വിമാനത്താവള ടെർമിനലിനുള്ളിൽ കൂട്ട പ്രാർത്ഥനകൾ നടത്തിയതായും, കൂട്ട പ്രാർത്ഥനകൾ നടത്തിയത്. ജീവനക്കാർ നിശബ്ദരായി നോക്കിനിൽക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിനെതിരെ എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ രംഗത്തെത്തി.
“പൊതുസ്ഥലങ്ങളിൽ നിസ്‌കരിക്കാൻ ഇവർക്ക് ആരാണ് അനുമതി നൽകിയത്? മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ പൊതുസ്ഥലങ്ങളിൽ നിസ്‌കാരം നിരോധിച്ചിരിക്കെ, നമ്മുടെ രാജ്യത്ത് എന്തിനാണ് അത് അനുവദിക്കുന്നത്?” എന്നും യത്നാൽ സോഷ്യൽ മീഡിയ കുറിപ്പിൽ ചോദിക്കുന്നു.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ഘോഷയാത്രയ്‌ക്ക് തഹസിൽദാരിൽ നിന്നും, ഡിസിയിൽ നിന്നും എസ്പിയിൽ നിന്നും അനുമതി വാങ്ങാൻ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന സംസ്ഥാന സർക്കാരിന്, പൊതുസ്ഥലങ്ങളിൽ നിസ്കാരം പാടില്ലെന്ന് പറയാൻ ധൈര്യമില്ലേ? കെമ്പെഗൗഡ വിമാനത്താവളത്തിൽ നമസ്കാരം നടത്തിയവർക്കെതിരെ പൊതുജനങ്ങളുടെ സുഗമമായ ചലനം തടസ്സപ്പെടുത്തിയതിന് സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും യത്നാൽ ആവശ്യപ്പെട്ടു
അതേസമയം ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്ന് വിമാനത്താവള മാനേജ്‌മെന്റ് അറിയിച്ചു.യാത്രക്കാർക്ക് എവിടെയും പ്രാർത്ഥന നടത്താൻ അനുവാദമില്ലെന്ന് ഉറപ്പാക്കാൻ വിമാനത്താവള മാനേജ്മെന്റ് ബോർഡ് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
















