റായ്‌പൂർ : 240 കുടുംബങ്ങളിൽ നിന്നായി 500 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു. ഛത്തീസ്ഗഡിലെ റായ്‌പൂർ ജില്ലയിൽ നടന്ന ഘർ വാപസി പരിപാടിയിലാണ് ഇവർ സനാതനധർമ്മം സ്വീകരിച്ചത് .
റായ്‌പൂരിലെ ഗുഡിയരി പ്രദേശത്താണ് പരിപാടി സംഘടിപ്പിച്ചത് . 500 പേർ വേദമന്ത്രങ്ങൾ ചൊല്ലി , ഗംഗാജലം സ്വീകരിച്ച് , കാവി പതാക ഉയർത്തിയാണ് ഹിന്ദുമതത്തിലേയ്‌ക്ക് എത്തിയത്. നവംബർ 8 ന് ദഹി ഹണ്ടി മൈതാനത്ത് നടന്ന ചടങ്ങിൽ അഖില ഭാരതീയ ഘർ വാപസി പ്രമുഖ് പ്രബൽ പ്രതാപ് ജുദേവ് നേതൃത്വം നൽകി. സ്വാമി നരേന്ദ്രാചാര്യ മഹാരാജ് ഉൾപ്പെടെയുള്ളവരും പരിപാടിയിൽ പങ്കെടുത്തു.
ആരോഗ്യ ആനുകൂല്യങ്ങൾ നേടുന്നതിനും രോഗങ്ങളിൽ നിന്ന് മോചനം നേടുന്നതിനുമായി ക്രിസ്തുമതം സ്വീകരിച്ചവരാണിവർ .എന്നാൽ പ്രലോഭനങ്ങൾ പലതും വ്യാജമാണെന്ന് മനസിലായതോടെയാണ് ഇവർ ഹിന്ദുമത്തിലേയ്‌ക്ക് മടങ്ങിയത്. ഇനി മരണം വരെ ഹിന്ദുമതവിശ്വാസത്തിൽ തുടരുമെന്നും, മതം മാറ്റത്തിനെതിരെ പ്രവർത്തിക്കുമെന്നും ഹിന്ദുമതം സ്വീകരിച്ചവർ ഉറപ്പ് പറയുകയും ചെയ്തു.
















