ബെർലിൻ : ഇറാനെയും ഹിസ്ബുള്ളയെയും പിന്തുണയ്‌ക്കുന്ന ഇസ്ലാമിക് സെന്റർ ഹാംബർഗ് (IZH), മുസ്ലീം ഇന്ററാക്ടീവ് എന്നീ രണ്ട് ഇസ്ലാമിക ഗ്രൂപ്പുകളെ നിരോധിച്ച് ജർമ്മൻ സർക്കാർ . ജർമ്മനിയിൽ ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഇസ്ലാമിക ഗ്രൂപ്പുകൾക്കെതിരായ പ്രധാന നടപടിയാണിത് .
മുസ്ലീം ഇന്ററാക്ടീവ് പോലുള്ള ഗ്രൂപ്പുകൾ ജർമ്മനിയിൽ ഖിലാഫത്ത് (ഇസ്ലാമിക ഭരണം) ആവശ്യപ്പെടുന്നതായും, യുവാക്കൾക്കിടയിൽ തീവ്രമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
സോഷ്യൽ മീഡിയയിലൂടെ യുവാക്കളെ സ്വാധീനിക്കാനുള്ള തന്ത്രമായ “മോഡേൺ ടിക് ടോക്ക് ഇസ്ലാമിസം” വഴി ഭീഷണി നേരിടുന്ന ജർമ്മനിയുടെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയായാണ് ഈ നടപടി സ്വീകരിച്ചത്. ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ജർമ്മൻ സർക്കാർ വ്യക്തമാക്കി.
ഇസ്ലാമിക് സെന്റർ ഹാംബർഗിനെയും (IZH) അനുബന്ധ ഗ്രൂപ്പുകളെയും ജർമ്മൻ സർക്കാർ നിരോധിച്ചിട്ടുണ്ട് . ഇതിനെത്തുടർന്ന്, ജർമ്മനിയിലെ നാല് ഷിയാ പള്ളികൾ അടച്ചുപൂട്ടുകയും ഗ്രൂപ്പിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയെ ഈ സംഘം എതിർക്കുന്നുണ്ടെന്നും ജർമ്മനിയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി നാൻസി ഫൈസർ പറഞ്ഞു. ഹിസ്ബുള്ള പോലുള്ള തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്‌ക്കുന്നവരെ അംഗീകരിക്കാനാകില്ലെന്നും നാൻസി ഫൈസർ പറഞ്ഞു.
ഇന്ത്യയിലെ പോപ്പുലർ ഫ്രണ്ടിന് തുല്യമായി ലോകമെമ്പാടും ഒരു ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുക, ഖിലാഫത്ത് സ്ഥാപിക്കുക, പാശ്ചാത്യ ജനാധിപത്യ വ്യവസ്ഥയെ നശിപ്പിക്കുക എന്നിവയാണ് ഈ സംഘടനകളുടെയും പ്രാഥമിക ലക്ഷ്യം.ജർമ്മനിയിൽ മുമ്പ് നിരവധി തീവ്ര ഇസ്ലാമിക സംഘടനകളെ നിരോധിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തേത് 2003-ൽ ഹിസ്ബുത് തഹ്‌രീർ (HuT) ആയിരുന്നു. ജർമ്മനിയിൽ തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കാനും ഒരു ശരീഅത്ത് ഭരണകൂടം സ്ഥാപിക്കാനും ഇസ്ലാമിക സംഘടന ശ്രമിച്ചിരുന്നു, അത് നിരോധനത്തിലേക്ക് നയിച്ചു. തുടർന്ന്, ഹിസ്ബുള്ളയെയും തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും 2020-ൽ ജർമ്മനിയിൽ നിരോധിക്കുകയും ചെയ്തു.
















