ന്യൂദൽഹി: കോൺഗ്രസ് എംപി ശശി തരൂരിന്റെ അദ്വാനിയെ പുകഴ്‌ത്തിയുള്ള പരാമർശത്തിൽ കോൺഗ്രസിൽ അതൃപ്തി. ഒരു ദിവസം മുമ്പ് ആണ് മുതിർന്ന ബിജെപി നേതാവും ഭാരതരത്ന അവാർഡ് ജേതാവുമായ എൽ.കെ. അദ്വാനിയുടെ ജന്മദിനത്തിൽ തരൂർ ആശംസകൾ നേർന്നു. കോൺഗ്രസ് നേതാവ് അദ്ദേഹത്തെ ഒരു യഥാർത്ഥ രാഷ്‌ട്രതന്ത്രജ്ഞൻ എന്നാണ് വിശേഷിപ്പിച്ചത്. ഈ പ്രസ്താവനയാണ് വീണ്ടും കോൺഗ്രസ് നേതൃത്വത്തിന് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
തരൂരിന്റെ പല സഹപ്രവർത്തകരെയും ഇത് ചൊടിപ്പിച്ചു, പ്രത്യേകിച്ച് ഭരണകക്ഷിയായ ബിജെപി ഗാന്ധി കുടുംബത്തെ ആവർത്തിച്ച് ലക്ഷ്യം വച്ചിരിക്കുന്ന ഒരു സമയത്ത് ആണ് പ്രസ്താവന വന്നത്. ഇപ്പോൾ കോൺഗ്രസ് പാർട്ടി തരൂരിന്റെ പ്രസ്താവനയിൽ നിന്ന് പൂർണ്ണമായും അകന്നു നിൽക്കുകയാണ്. ശശി തരൂർ എംപി വ്യക്തിപരമായാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് പാർട്ടി ഞായറാഴ്ച പറഞ്ഞത്.
കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം എന്ന നിലയിൽ അദ്ദേഹം അങ്ങനെ ചെയ്യുന്നത് പാർട്ടിയുടെ ജനാധിപത്യപരവും ലിബറൽ മനോഭാവവും പ്രതിഫലിപ്പിക്കുന്നു. എല്ലായ്‌പ്പോഴും എന്നപോലെ ഡോ. ശശി തരൂർ തന്റെ മനസ്സിലുള്ളത് മാത്രമാണ് സംസാരിക്കുന്നതെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനയിൽ നിന്ന് സ്വയം വേർപെടുത്തുന്നുവെന്നും കോൺഗ്രസ് മീഡിയ ആൻഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.
















