പാറ്റ്‌ന: രാജ്യത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ പരസ്യ യോഗത്തിൽ ഭീഷണിപ്പെടുത്തി കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്കാ ഗാന്ധി. കേട്ടുകേൾവിയില്ലാത്ത ഈ നടപടി ചട്ടമ്പിത്തരമോ മാടമ്പി മനസ്സോ എന്നുൾപ്പെടെയുള്ള വിമർശനം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള കോൺഗ്രസ് പാർട്ടിയുടെ ആസൂത്രിത പരിശ്രമങ്ങളിലെ ഏറ്റവും പുതിയതാണിത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ ബീഹാർ ജനത ആദ്യ ഘട്ട വോട്ടിങ്ങിൽ തള്ളി. 65 ശതമാനമാണ് പോൾ ചെയ്യപ്പെട്ടത്. ഇതിന്റെ നിരാശയിൽനിന്നായിരിക്കാം വയനാട്ടിൽനിന്നുള്ള എംപിയുടെ ഈ ധാർഷ്യപൂർണമായ പരസ്യ പ്രസ്താവന.
മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണറെ പേരെടുത്തു പറഞ്ഞായിരുന്നു ഭീഷണി. ”ഗ്യാനേഷ് കുമാർ, നിങ്ങൾ സമാധാനപരമായി വിരമിക്കുമെന്ന് കരുതുന്നുവെങ്കിൽ, അത് നടക്കില്ല. ഞാൻ പൊതുജനങ്ങളോട് പറയുന്നു, ഗ്യാനേഷ് കുമാർ എന്ന പേര് ഒരിക്കലും മറക്കരുത്.” എസ്.എസ്. സന്ധു, വിവേക് ജോഷി എന്നിവരുടെ പേരും പ്രിയങ്ക എടുത്തുപറഞ്ഞു. ഈപേരുകൾ ഓർമ്മിക്കാൻ ആവശ്യപ്പെട്ടു,തുടർന്ന് ഈ ദ്യോഗസ്ഥർ കള്ളന്മാരാണെന്ന് ആരോപിക്കുന്ന ‘ചോർചോർ’ (കള്ളൻകള്ളൻ) എന്ന മുദ്രാവാക്യങ്ങൾ നേതാക്കൾ വിളിച്ചുകൊടുത്തു, അണികളെക്കൊണ്ട് ഏറ്റുവിളിപ്പിച്ചു.
ഹരിയാനയിൽ വോട്ടുകൾ തിരിമറി ചെയ്തുവെന്ന് ആരോപിച്ചുകൊണ്ടാണ് പ്രിയങ്ക ഈ ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞത്.
രാഷ്‌ട്രീയ പ്രത്യാഘാതങ്ങൾ
പ്രിയങ്ക ഗാന്ധിയുടെ പരാമർശങ്ങൾ രാഷ്‌ട്രീയ എതിരാളികളിൽ നിന്ന് വിമർശനത്തിന് ഇടയാക്കി, രാഷ്‌ട്രീയ പ്രസംഗത്തിന്റെ പരിധികളെക്കുറിച്ചും നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിന്റെ ഔചിത്യത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു. വിവാദം വരും ദിവസങ്ങളിൽ വാർത്തകളിൽ ഇടം നേടാൻ സാധ്യതയുണ്ട്.
















