പാട്ന : ബീഹാറിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളാണ് മഹുവ നിയമസഭാ സീറ്റും രഘോപൂർ നിയമസഭാ സീറ്റും. ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് തന്റെ പുതിയ പാർട്ടിയായ ജനശക്തി ജനതാദളിനുവേണ്ടി മഹുവ സീറ്റിൽ മത്സരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഇളയ സഹോദരനും ആർജെഡി നേതാവുമായ തേജസ്വി യാദവ് രഘോപൂർ സീറ്റിലാണ് മത്സരിക്കുന്നത്.
തന്റെ പുതിയ പാർട്ടിയായ ജനശക്തി ജനതാദളിലൂടെ തേജ് പ്രതാപ് യാദവ് ആർജെഡിക്കെതിരെ മത്സരിക്കുകയും സ്വന്തം സഹോദരൻ തേജസ്വി യാദവിനെ ശക്തമായി ലക്ഷ്യം വയ്‌ക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെ മഹുവ
നിയമസഭാ മണ്ഡലത്തിൽ നടന്ന റാലിയിലും തേജ് പ്രതാപ് തേജസ്വിയെ പരിഹസിച്ചിരുന്നു.
“അവൻ ഇപ്പോഴും ഒരു കുട്ടിയാണ്. തിരഞ്ഞെടുപ്പിനുശേഷം ഞങ്ങൾ അവനെ കളിയാക്കും. അവൻ ഞങ്ങളുടെ മണ്ഡലത്തിലേക്ക് പോയാൽ, ഞങ്ങൾ അവന്റെ അടുത്തേക്ക് പോകും. പിന്നെ ഞങ്ങൾ രാഘോപൂരിലേക്ക് പോകും.” – എന്നായിരുന്നു പരിഹാസം.
പിതാവ് ലാലു യാദവ് അടുത്തിടെ തേജ് പ്രതാപിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയിരുന്നു. തൽഫലമായി തേജ് പ്രതാപ് ജനശക്തി ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ച് സഹോദരൻ തേജസ്വി യാദവിനെതിരെ മത്സരിക്കാനിറങ്ങിയത്. തേജ് പ്രതാപ് തന്നെയാണ് മഹുവ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്.
അതേ സമയം ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 6 നും 11 നുമാണ് നടക്കുക. ഫലം 14 ന് പുറത്ത് വരും.
















