Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതാ ബാനര്‍ജി എസ് ഐആറിനെ ഭയപ്പെടുന്നത് എന്തുകൊണ്ട്? മമതയുടെ ലക്ഷ്യം നേപ്പാളിലേതുപോലെ ഭരണം അട്ടിമറിക്കാനുള്ള കലാപമോ?

മമതാ ബാനര്‍ജി എസ് ഐആറിനെ ഭയപ്പെടുന്നത് എന്തുകൊണ്ട്? കള്ളി പൊളിയുമെന്ന് ഭീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2025, 11:08 pm IST
in India

കൊല്‍ക്കൊത്ത: 12 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണപ്രദേശങ്ങളിലും വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധന (എസ് ഐ ആര്‍) നടക്കാനിരിക്കെ ബംഗാളില്‍ അതിന് തടയിടാന്‍ മമത ബാനര്‍ജി പൊടുന്നനെ തെരുവിലിറങ്ങിയത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുകയാണ്. സുപ്രീംകോടതി കൂടി അംഗീകരിച്ച പ്രക്രിയയാണ് വോട്ടര്‍പട്ടികയിലെ കുറവുകള്‍ തീര്‍ക്കാനുള്ള എസ് ഐആര്‍. ബംഗാളില്‍ എസ് ഐആര്‍ നടത്തുന്നതിനോട് എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീംകോടതിയില്‍ പോകുന്നതിന് പകരം എന്തിനാണ് തെരുവില്‍ കലാപമുണ്ടാക്കാന്‍ മമത ഇറങ്ങിയിരിക്കുന്നത്? ഭരണഘടനാസ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കാന്‍ എങ്ങിനെയാണ് മമതയ്‌ക്ക് കഴിയുക? അത് നിയമവിരുദ്ധമല്ലേ? ആരാണ് മമതയ്‌ക്ക് പിന്നില്‍ ചരടുവലിക്കുന്നത്?

ക്രമസമാധാനം വെല്ലുവിളിക്കാനുള്ള മമത ബാനര്‍ജിയുടെ നീക്കം ഒരു യുദ്ധപ്രഖ്യാപനം തന്നെയാണ്. ഈ സമരത്തിലൂടെ ബിജെപിയെ വീഴ്‌ത്തും എന്ന് മമത വെല്ലുവിളിക്കുമ്പോള്‍ ഇതിന് പിന്നില്‍ വലിയൊരു കലാപത്തിനുള്ള ഒരുക്കുകൂട്ടല്‍ നടക്കുന്നു എന്ന് വേണം കരുതാന്‍. അത് നേപ്പാളിലേതുപോലുള്ള ഒരു ഭരണമാറ്റക്കലാപത്തിനാണോ മമത ഒരുങ്ങുന്നത്??തെരുവില്‍ കലാപമുണ്ടാക്കാന്‍ ഭയമില്ലാത്ത നേതാവായ മമത മറ്റൊരു കലാപത്തിന് ഒരുങ്ങുകയാണോ? ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സുപ്രീംകോടതിയെ വെല്ലുവിളിക്കുക എന്നതിനര്‍ത്ഥം ഭരണഘടനയെ വെല്ലുവിളിക്കുക എന്നത് തന്നെയാണ്.

കൊല്‍ക്കത്തയില്‍ നടന്ന ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനത്തില്‍ നിറയെ ജമാഅത്തുകാരായിരുന്നു എന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ആരോപണം ചൂണ്ടിക്കാണിക്കുന്നത് ബംഗാളില്‍ ഒരു വര്‍ഗ്ഗീയ പ്രതിരോധമാണ് മമത തീര്‍ക്കുന്നത് എന്നാണ്. ഈ ജമാ അത്തെവിഭാഗക്കാരും മമതയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത് ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ രോഹിംഗ്യന്‍ മുസ്ലിങ്ങളെയാണ്. അനധികൃതമായി ബംഗാളില്‍ എത്തിച്ചേര്‍ന്ന ലക്ഷക്കണക്കായ ഇവര്‍ക്ക് വ്യാജരേഖകള്‍ ചമച്ച് വോട്ടുണ്ടാക്കാന്‍ ശ്രമിക്കുകയാണ് തൃണമൂല്‍.

എസ് ഐ ആറിനെതിരെ മമതയ്‌ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സുപ്രീംകോടതിയുടെ വാതിലില്‍ മുട്ടൂ എന്നാണ് ബംഗാളിലെ ബിജെപി പ്രസിഡന്‍റ് സമിക് ഭട്ടാചാര്യ പ്രതികരിച്ചത് . മമതയുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രകടനം ബംഗാളില്‍ ക്രമസമാധാനമില്ലെന്നും സമ്പൂര്‍ണ്ണ അരാജകത്വമാണന്നും ഉള്ളതിന്റെ സൂചനയാണെന്ന ഭട്ടാചാര്യയുടെ പ്രതികരണം ശരിയാണ്. മമത ബാനര്‍ജി രോഹിംഗ്യകളെ ബംഗാളിലേക്ക് വിളിച്ചുകയറ്റുകയാണ്. ബംഗാളിലെ ജനസംഖ്യാഘടന തന്നെ ഇത് കാരണം അട്ടിമറിക്കപ്പെടുകയാണ്. രോഹിംഗ്യകളെ ബംഗാളിലെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക് താല്‍പര്യമുണ്ടോ?- സമിക് ഭട്ടാചാര്യ ചോദിച്ചു.

മമത അവരുടെ അനധികൃത വോട്ട് ബാങ്കിനെ രക്ഷിക്കാന്‍ നടത്തിയ മാര്‍ച്ചായിരുന്നു ചൊവ്വാഴ്ച നടത്തിയതെന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തിയത്. ഇതിന്റെ കാരണവും അമിത് മാളവ്യ വിശദീകരിക്കുന്നുണ്ട്. “ബംഗാളിലെ വോട്ടര്‍മാരുടെ എണ്ണം അസാധാരണമായ രീതിയില്‍ പെരുകുകയാണ്. 2001 മുതല്‍ ഇതുവരെയുള്ള കാലഘട്ടമെടുത്താല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 31 ശതമാനം വര്‍ധനയാണ് ഉണ്ടായത്. “- എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അമിത് മാളവ്യ വിശദീകരിക്കുന്നു.

.
ഒരാള്‍ ബംഗ്ലാ സംസാരിച്ചതുകൊണ്ട് അയാള്‍ ബംഗ്ലാദേശിയാകില്ലെന്ന ന്യായീകരണമാണ് മമത നടത്തുന്നത്. പക്ഷെ യാഥാര്‍ത്ഥ്യമെന്താണ്? 2002 ന് ശേഷം ബംഗാളിലെ ജനസംഖ്യ വർദ്ധന 13 ശതമാനമാണ്. അതേ സമയം വോട്ടര്‍മാരുടെ എണ്ണത്തിലെ വളര്‍ച്ചയാകട്ടെ 66 ശതമാനമാണ്. ഈ കണക്കുകള്‍ തമ്മില്‍ വലിയ പൊരുത്തക്കേടുണ്ട്. ഇത്രയധികം വോട്ടർമാർ എവിടെ നിന്ന് വന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ മമതയ്‌ക്ക് കഴിയുന്നില്ല. ഇതിന് കാരണം മറ്റു സംസ്ഥാനക്കാർ തൊഴിൽ തേടി അവിടേയ്‌ക്ക് കുടിയേറിയതുകൊണ്ടല്ല. പകരം ബംഗ്ലാദേശില്‍ നിന്നും കൂട്ടത്തോടെ ബംഗാളിലേക്ക് നുഴഞ്ഞുകയറിയ കുടിയേറ്റക്കാര്‍ തന്നെ. ഇവരെ ബംഗാളിലേക്ക് കൊണ്ടുവരാന്‍ തൃണമൂല്‍ ഏജന്‍റുമാര്‍ തന്നെ പ്രത്യേകം പ്രവര്‍ത്തിക്കുന്നു. എന്തായാലും വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധന എല്ലാ കള്ളങ്ങളും വെളിച്ചത്ത് കൊണ്ടുവരും. അതു തന്നെയാണ് മമത ഭയപ്പെടുന്നത്.

Tags: Special Intensive RevisionElection CommissionVoters listSirBengalSupreme CourtMamata Banerjeedouble vote
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.
India

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

India

ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവക്കെതിരെ നടപടി: ബിജെപി

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.