പട് ന:: അച്ഛന്റെ പാപങ്ങള്‍ 20 വര്‍ഷമായി തേജസ്വി യാദവിനെ വേട്ടയാടുകയാണ്. കഴിഞ്ഞ ഏത്രയോ കാലങ്ങളായി അച്ഛന്‍ ലാലുപ്രസാദ് യാദവ് നടത്തിയ കോടികളുടെ അഴിമതിയും കുംഭകോണവും സ്വജനപക്ഷപാതവും ഇന്നും തേജസ്വിയെ വേട്ടയാടുകയാണ്.
1990 മുതല്‍ 1997 വരെ ബീഹാര്‍ മുഖ്യമന്ത്രിയും 2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേമന്ത്രിയുമായിരുന്നു ലാലു യാദവ്. രാഷ്‌ട്രീയത്തിന്റെ പേരില്‍ അഴിമതിയിലൂടെ സ്വത്ത് കുന്നുകൂട്ടുകയായിരുന്നു ലാലു. അഞ്ചോളം കന്നുകാലിത്തീറ്റ കുംഭകോണത്തിലായി സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ട്രഷറികളില്‍ നിന്നായി കോടികളാണ് ലാലു തട്ടിയത്. ഈ അഴിമതിയുടെ കരിനിഴല്‍ ഇന്നും മകന്‍ തേജസ്വിയാദവിനെ ഒരു ശാപം പോലെ വേട്ടയാടുന്നു.ഒപ്പം കോടതിവിധിയെക്കൂടി കാറ്റില്‍ പറത്തുന്ന തരത്തിലുള്ള മോശം ക്രമസമാധാന നിലയും ലാലുപ്രസാദ് യാദവിന്റെ കാലത്തെ ശാപമാണ്. അതിനെയാണ് ജംഗിള്‍ രാജ് എന്ന് വിളിക്കുന്നത്. അന്നത്തെ ലാലുഭരണത്തിന് എതിരായ വികാരത്തില്‍ തട്ടി താഴെവീഴുകയായിരുന്നു കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളില്‍ തേജസ്വി യാദവ്.
അതേ സമയം ജെഡിയു നേതാവ് നിതീഷ് കുമാര്‍ 20 വര്‍ഷമായി ബീഹാറിലെ മുഖ്യമന്ത്രിയായി ഇരുന്നിട്ടും അഴിമതി തീണ്ടിയിട്ടേയില്ല. ബീഹാറിലെ മനുഷ്യ വികസനസൂചികകളെടുത്താല്‍ പുരോഗതി മാത്രമാണ് ചൂണ്ടിക്കാണിക്കാനുള്ളത്. തൊഴിലില്ലായ്‌മയുടെ കാര്യത്തില്‍ ബീഹാറിന് ഏറെ ആശ്വാസമുണ്ട്. അത് കുറഞ്ഞുവരികയാണ്. അതായത് 20 വര്‍ഷമായി ഭരണത്തില്‍ ഇരിക്കുന്ന മുഖ്യമന്ത്രിക്ക് എതിരെ ഭരണവിരുദ്ധ വികാരം ഇല്ലാതിരിക്കെ, 20 വര്‍ഷം പ്രതിപക്ഷത്തിരുന്ന തേജസ്വി യാദവ് അച്ഛന്റെ ഭരണത്തിനെതിരായ വികാരം ഇന്നും അനുഭവിക്കുന്നു.
















