ആഫ്രിക്കൻ രാജ്യമായ മാലിയിൽ അൽ ഖായിദയുടെ അനുചരർ എന്നു വിളിക്കാവുന്ന ജെഎൻഐഎം എന്ന ശക്തിപ്രാപിക്കുന്നു . മാലിയുടെ തലസ്ഥാനമായ ബമാകോ ഏതു നിമിഷവും ജെഎൻഐഎം പിടിക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
ജെഎൻഐഎം തലസ്ഥാനമൊഴിച്ചുള്ള പലമേഖലകളിലും ശക്തമായി കഴിഞ്ഞു. തലസ്ഥാനത്തേക്കുള്ള ഭക്ഷണ, ഇന്ധന വിതരണമൊക്കെ ജെഎൻഐഎം തടഞ്ഞുതുടങ്ങിയിട്ടുണ്ട്. സൈനിക സർക്കാർ ഇവരെ ചെറുക്കാനാകാതെ വലയുകയാണ്.
മാലി കൂടാതെ നൈജർ, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിലും ഇവർ ശക്തിയാർജിക്കുകയാണ്. ആഫ്രിക്കയിലെ എട്ടാമത്തെ വലിയ രാജ്യമാണു മാലി.2.32 കോടി ജനങ്ങൾ ഇവിടെയുണ്ട്.അൽഖ്വയ്ദ എന്ന, മുൻപ് ആരും അറിയാത്ത സംഘടനയും ഒസാമ ബിൻ ലാദൻ എന്ന ഭീകരനേതാവും ലോകമെമ്പാടും കുപ്രസിദ്ധി നേടിയ സംഭവമായിരുന്നു സെപ്റ്റംബർ 11.ലോകവ്യാപാരഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോർക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങൾ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തിൽ തകർന്നു വീണു.മൂവായിരത്തോളം ആളുകളാണ് അന്നു മൂന്നു സ്ഥലങ്ങളിലായി ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.














