ഇസ്ലാമാബാദ് : പാകിസ്ഥാനിൽ പ്രവാചകനെ അപമാനിച്ചെന്ന് എന്നാരോപിച്ച് അന്ധനായ ക്രിസ്ത്യാൻ വിശ്വാസിയ്‌ക്ക് മേൽ വധശിക്ഷ ലഭിക്കാവുന്ന ദൈവനിന്ദ കുറ്റം ചുമത്തി . 49 കാരനായ നദീം മാസിഹിനെയാണ് ലാഹോറിലെ മോഡൽ ടൗൺ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തത്. എന്നാൽ ഈ ആരോപണം തെറ്റാണെന്നും വർഷങ്ങളായി അദ്ദേഹത്തെ ഉപദ്രവിച്ചുകൊണ്ടിരുന്ന ആളുകളാണ് അദ്ദേഹത്തെ കുടുക്കിയതെന്നും മാസിഹിന്റെ കുടുംബം പറയുന്നു.
പ്രവാചകനെക്കുറിച്ച് അപകീർത്തികരമായി സംസാരിച്ചതായി വഖാസ് മഷർ എന്ന പ്രാദേശിക മുസ്ലീം വ്യക്തിയാണ് പരാതി നൽകിയത് . പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചതിന് നിർബന്ധിത വധശിക്ഷ നൽകുന്ന പാകിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 295-സി പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.തന്റെ മകനെ പോലീസ് കസ്റ്റഡിയിൽ പീഡിപ്പിക്കുകയും കുറ്റസമ്മതം നടത്താൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് മാസിഹിന്റെ അമ്മ പറഞ്ഞു.
പാകിസ്ഥാനിലെ ദൈവനിന്ദ നിയമങ്ങൾ ന്യൂനപക്ഷങ്ങൾക്കും ദുർബലരായ വ്യക്തികൾക്കും എതിരെ ആയുധമാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് കത്തോലിക്കാ സഭയുടെ നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ് (NCJP) എക്സിക്യൂട്ടീവ് ഡയറക്ടർ നയീം യൂസഫ് പറഞ്ഞു.
















