റായ്‌പൂർ: ഛത്തീസ്ഗഡിലെ സാരൻഗഡിൽ നടന്ന ഘർ വാപസി പരിപാടിയിൽ നൂറുകണക്കിന് ആളുകൾ സനാതൻ ധർമ്മത്തിലേക്ക് മടങ്ങിയെത്തി. ഒക്ടോബർ 30 ന് വിരാട് ഹിന്ദു സമ്മേളനത്തിൽ ധർമ്മത്തിനും സംസ്കാരത്തിനും വേണ്ടിയുള്ള ഐക്യത്തിന് ഊന്നൽ നൽകിയ സന്യാസിമാരും ധർമ്മ ജാഗരൺ അംഗങ്ങളും പങ്കെടുത്തു.
ധാരാഭടയിലെ ഹാർഡി ഹവായ് പഡ്ഡിക്ക് സമീപം സംഘടിപ്പിച്ച പരിപാടിയിൽ മറ്റ് മതങ്ങൾ സ്വീകരിച്ച 140 പേർ സനാതൻ പക്ഷത്തേക്ക് മടങ്ങി. ഈ പുണ്യമായ ചടങ്ങിൽ ധാരാളം പ്രദേശവാസികളും പങ്കെടുത്തു. അഖില ഭാരതീയ ഘർ വാപസി പ്രമുഖ് , പ്രബൽ പ്രതാപ് ജുവേദ് അധ്യക്ഷം വഹിച്ച ചടങ്ങിൽ മടങ്ങിയെത്തിയവരെ അദ്ദേഹം കാൽ കഴുകിയാണ് സ്വാഗതം ചെയ്തത്.
Ghar Wapsi
സനാതൻ വെറുമൊരു മതമല്ലെന്നും സത്യം, സ്നേഹം, ഐക്യം എന്നിവയുടെ പാതയിലേക്ക് നയിക്കുന്ന മികച്ച ജീവിതരീതിയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ ജൻജാതി സമൂഹത്തിന്റെ സംസ്കാരം സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങൾക്കായി പോരാടുന്നതിനുമായി ബാബ കാർത്തിക് ഒറാവോൺ തന്റെ ജീവിതം സമർപ്പിച്ചുവെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. രാഷ്‌ട്രനിർമ്മാണവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനമാണെന്നും നമ്മുടെ സംസ്കാരത്തെ പ്രതീകപ്പെടുത്തുന്നുവെന്നും പറഞ്ഞുകൊണ്ട് തന്റെ പിതാവ് ദിലീപ് സിംഗ് ജുദേവ് ആരംഭിച്ച ഘർ വാപസി കാമ്പെയ്‌നിനെ അദ്ദേഹം പ്രശംസിച്ചു.
ചടങ്ങിൽ പങ്കെടുത്ത മറ്റൊരു പ്രഭാഷകയായ അഞ്ജു ബാഗേൽ ധർമ്മം സംരക്ഷിക്കുന്നതിന് ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു. ഛത്തീസ്ഗഡിലെ യുവാക്കൾ അവരുടെ ധർമ്മത്തിനും സംസ്കാരത്തിനും വേണ്ടി ഒന്നിക്കേണ്ടതുണ്ടെന്നും അവർ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
















