ബെംഗളൂരു : ചിറ്റാപൂരിൽ പഥസഞ്ചലനം നടത്തിയ ആർ എസ് എസിന്റെ നീക്കം തന്നെ അപമാനിക്കുന്നതാണെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ . ബിജെപി മുതിർന്ന നേതാക്കളുടെ കുട്ടികൾ ഹോസ്റ്റൽ വിദ്യാർത്ഥികളോട് പഥസഞ്ചലനത്തിൽ പങ്കെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്നും പ്രിയങ്ക് ഖാർഗെ ആരോപിച്ചു. മറ്റുള്ളവർക്ക് ബാധകമായ നിയമങ്ങൾ ആർ എസ് എസിന് ബാധകമല്ലാത്തത് എന്തുകൊണ്ടാണെന്നാണ് തന്റെ സംശയമെന്നും ഖാർഗെ പറഞ്ഞു.
“ആർഎസ്എസ് റൂട്ട് മാർച്ചിൽ എനിക്ക് എന്ത് ബന്ധമുണ്ട്? അവർ ചിറ്റാപൂരിനെ അന്തസിന്റെ പ്രശ്നമാക്കി മാറ്റി. എന്നെയാണ് അവർ അപമാനിച്ചത്? എന്നെ അപമാനിച്ചാൽ ആളുകൾ മിണ്ടാതിരിക്കുമെന്ന് അവർ കരുതുന്നുണ്ടോ? ഹോസ്റ്റൽ വിദ്യാർത്ഥികളെ വിളിച്ച് റൂട്ട് മാർച്ചിൽ പങ്കെടുക്കാൻ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ മുഖ്യമന്ത്രിക്ക് കത്തെഴുതി. ഒരു സംഘടനയും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ഞാൻ എഴുതി ” ഖാർഗെ ചോദിച്ചു.
“ബെംഗളൂരു റോഡുകളിൽ പ്രതിഷേധങ്ങളും റാലികളും നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഉണ്ട്. എന്നിട്ടും, ആർഎസ്എസ് ഒരു റൂട്ട് മാർച്ച് നടത്തി. മറ്റെല്ലാവർക്കും ബാധകമായ നിയമം അവർക്ക് ബാധകമല്ലാത്തത് എന്തുകൊണ്ട്? നിയമം ഒരുപോലെ ബാധകമാണെന്ന് ഉറപ്പാക്കാൻ മാത്രമാണ് ഞാൻ കത്ത് എഴുതിയത് . ബിജെപി നേതാക്കൾ എന്നെ ആക്രമിച്ചു. ‘നമുക്ക് കാണാം, ഞങ്ങൾ നിങ്ങളെ നേരിടാം’ എന്ന് പറഞ്ഞുകൊണ്ട് അവർ ഭീഷണി മുഴക്കി. മറ്റുള്ളവരുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് താൻ അഭിപ്രായം പറഞ്ഞിട്ടില്ല. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സിദ്ധരാമയ്യ എന്നിവരുടെ പ്രത്യയശാസ്ത്രം പിന്തുടർന്നു
” അവർ എന്തുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അനുമതി വാങ്ങുന്നില്ല? പിന്നെ അവർ കോടതിയിൽ പോകുന്നു, കോടതി എന്താണ് പറഞ്ഞതെന്ന് എല്ലാവർക്കും അറിയാം. ‘ – ഖാർഗെ പറഞ്ഞു.
അതേസമയം, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മുൻ നിയമസഭാ മണ്ഡലമായ ഗുർമിത്കലിൽ ആർഎസ്‌എസ് റൂട്ട് മാർച്ചിന് യാദ്ഗിരി ജില്ലാ ഭരണകൂടം സോപാധിക അനുമതി നൽകി.
















