Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെ അനാസ്ഥ: കാര്‍ഷിക സര്‍വകലാശാല പ്രതിസന്ധിയിലെന്ന് എംപ്ലോയീസ് സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 12:05 pm IST
in Kerala

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല വീണ്ടും സമരങ്ങളാല്‍ കലുഷിതമാകുമ്പോള്‍, സര്‍വ്വവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണെന്നാരോപിച്ച് എംപ്ലോയീസ് സംഘ് രംഗത്ത്. സര്‍വകലാശാലക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 250 കോടിയില്‍പരം രൂപയാണ്. മറ്റു സര്‍വകലാശാലകളെപ്പോലെ ഇതര വരുമാന മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഗ്രാന്റ് അനിവാര്യമാണെന്നും, അതിനാല്‍ കുടിശ്ശിക തുക എത്രയും വേഗം അനുവദിക്കണമെന്നും സംഘ് ആവശ്യപ്പെട്ടു.

സര്‍വകലാശാല ആക്ട് ഭേദഗതി ചെയ്ത് അഫിലിയേറ്റ് ചെയ്ത കോളജുകള്‍ മുഖേന ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി ആരംഭിക്കണമെന്നും സംഘ് ആവശ്യപ്പെട്ടു. ഫീസ് വര്‍ദ്ധന നടപ്പിലാക്കിയത് സര്‍ക്കാര്‍ അനുകൂല ഭരണസമിതിയും അക്കാദമിക് കൗണ്‍സിലുമാണെന്നതും, അതേ സര്‍ക്കാരിനോടൊപ്പം നില്‍ക്കുന്ന വിദ്യാര്‍ത്ഥി സംഘടന തന്നെ ഇപ്പോള്‍ സമരം സംഘടിപ്പിക്കുന്നുവെന്നതും രസകരമായ വിരോധാഭാസമാണ്. സര്‍ക്കാര്‍ നല്‍കേണ്ട ഫണ്ടുകള്‍ വര്‍ഷങ്ങളായി ലഭ്യമാകാതെ വന്നതാണ് സര്‍വകലാശാലയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. 2019-20 മുതല്‍ പദ്ധതിയേതര ഗ്രാന്റ് ഗണ്യമായി കുറഞ്ഞു. 2020-21ല്‍ പോലും 10 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലഭിക്കേണ്ടതും യഥാര്‍ത്ഥത്തില്‍ ലഭിച്ചതും പരിശോധിച്ചാല്‍ 250 കോടിയില്‍പരം സര്‍ക്കാര്‍ കുടിശ്ശികയുണ്ട്.

ഗ്രാന്റിന്റെ അഭാവമാണ് പെന്‍ഷന്‍കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങളും, ജീവനക്കാരുടെയും, അദ്ധ്യാപകരുടേയും ക്ഷാമബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട സ്‌കോളര്‍ഷിപ്പും വിതരണം ചെയ്യുന്നതിനുള്ള പ്രധാന തടസം. സര്‍വകലാശാലയ്‌ക്ക് ആവശ്യമായ ഗ്രാന്റ് നല്‍കുകയെന്നത് ധനകാര്യ വകുപ്പിന്റെയും അത് ഉറപ്പാക്കുകയെന്നത് കൃഷിവകുപ്പിന്റെയും ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ നല്‍കേണ്ട തുക മറച്ചുവെച്ച് ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന പെന്‍ഷന്‍ സംഘടനയുടെ ആവശ്യവും നിയമപരമായും ധാര്‍മികമായും തെറ്റാണെന്നും അത് സര്‍വകലാശാലയുടെ സാമ്പത്തികനില കൂടുതല്‍ അനിശ്ചിതത്വത്തിലാക്കുമെന്നും സംഘ് വ്യക്തമാക്കി. സര്‍ക്കാര്‍ അടിയന്തരമായി കുടിശ്ശിക നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡണ്ട് വി.എന്‍. അജിയും ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ളയും ആവശ്യപ്പെട്ടു.

Tags: Kerala Agricultural Universityഎംപ്ലോയീസ് സംഘ്agricultural university in crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള കാര്‍ഷിക സര്‍വകലാശാല ബിരുദദാനച്ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ സംസാരിക്കുന്നു
Kerala

തൊഴില്‍ അന്വേഷകരാകാതെ തൊഴില്‍ദാതാക്കളായി മാറാന്‍ ഓരോ വിദ്യാര്‍ത്ഥിയും പരിശ്രമിക്കണം: ഗവര്‍ണര്‍

Kerala

കാര്‍ഷിക സര്‍വകലാശാല: ഉന്നത തസ്തികകളില്‍ സീനിയോറിറ്റി മറികടക്കുന്നതായി പരാതി

Kerala

44 വർഷങ്ങൾക്ക് ശേഷം ഹോർട്ടികൾച്ചർ സാധ്യതകൾ തിരിച്ചറിഞ്ഞ് കാർഷിക സർവകലാശാല; ബിഎസ്‌സി (ഓണേഴ്സ്) ബിരുദകോഴ്സിന് വിജ്ഞാപനമിറങ്ങി

Kerala

കാര്‍ഷിക സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി പ്രതിനിധി തെരഞ്ഞെടുപ്പ്: ജനറല്‍ കൗണ്‍സില്‍ യോഗം 13ന് വീണ്ടും ചേരും

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ചാന്‍സലര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ഥാപിച്ച ബാനര്‍ നശിപ്പിച്ചതിലുള്ള പ്രതിഷേധം എംപ്ലോയീസ് സംഘ് നേതാക്കള്‍ ഡീന്‍ ഡോ. റോയി സ്റ്റീഫനെ അറിയിക്കുന്നു
News

കേരള കാര്‍ഷിക സര്‍വകലാശാല: ബാനര്‍ നീക്കിയവര്‍ അധര്‍മ്മത്തിന് ലഹരിയില്‍ ഉണ്ടായ സന്തതികള്‍: ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.