ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിലെ പല സ്ഥലങ്ങളിൽ ഇന്ന് പുലർച്ചെ തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) ഇന്റലിജൻസ് ബ്യൂറോയും (ഐബി) റെയ്ഡുകൾ നടത്തി. ജോധ്പൂർ, സാഞ്ചോർ, പിപ്പാർ എന്നിവിടങ്ങളിൽ പുലർച്ചെ നടത്തിയ ഒരേസമയ റെയ്ഡുകളിൽ രഹസ്യാന്വേഷണ ഏജൻസികൾ മൂന്ന് ഇസ്ലാമിക മത പുരോഹിതന്മാരെ അറസ്റ്റ് ചെയ്തു.
അയ്യൂബിനെ ജോധ്പൂരിൽ നിന്നും മസൂദിനെ പിപ്പാറിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഉസ്മാനെ സാഞ്ചോറിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. മൂവരും മുസ്ലീം പുരോഹിതന്മാരാണ്. അയൂബിനെയും മസൂദിനെയും ജയ്‌പൂരിലേക്ക് കൊണ്ടുപോയി. പ്രാഥമിക അന്വേഷണത്തിൽ അന്താരാഷ്‌ട്ര സംഘങ്ങളുമായും തീവ്രവാദ സംഘടനകളുമായും ഇവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സംഭവസ്ഥലങ്ങളിൽ നിന്ന് നിരവധി സുപ്രധാന രേഖകൾ, മൊബൈൽ ഫോണുകൾ, തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട സാഹിത്യങ്ങൾ, സംഭാവന രസീതുകൾ എന്നിവ സംഘം കണ്ടെടുത്തു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അന്വേഷണ ഏജൻസികൾ ഓപ്പറേഷൻ നടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് മുഴുവൻ ഓപ്പറേഷനും നടത്തിയതെന്ന് റിപ്പോർട്ടുണ്ട്.
നിലവിൽ എ.ടി.എസ്, ഐ.ബി സംഘങ്ങൾ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിക്കില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജോധ്പൂർ പോലീസും രഹസ്യാന്വേഷണ ഏജൻസികളും പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ട്.
















