Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയറ്റിൽ മാമ്പഴാവശിഷ്ടം മാത്രം, സ്വകാര്യ ഭാഗം പൊള്ളിച്ചു! 6 വയസ്സുകാരിയുടെ പട്ടിണി മരണത്തിൽ പിതാവിനും രണ്ടാനമ്മയ്‌ക്കുമെതിരേ കൊലക്കുറ്റം നിലനിൽക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 08:27 am IST
in Kerala

കൊച്ചി: (30 -10 -2025) – ആറു വയസ്സുകാരിയായ അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതിയും കുട്ടിയുടെ അച്ഛനുമായ സുബ്രഹ്മണ്യൻ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംലബീഗത്തിനും (ദേവിക അന്തർജനം) എതിരേ കൊലക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി.പ്രതികൾക്കെതിരേ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ തള്ളിയാണ് ഹൈക്കോടതിയുടെ പുതിയ വിധി. കൊലക്കുറ്റത്തിനുള്ള ശിക്ഷ വിധിക്കുന്നതിനുമുൻപ് പ്രതികൾക്ക് പറയാനുള്ളത് കേൾക്കുന്നതിനായി ഇരുവരെയും വ്യാഴാഴ്ച രാവിലെ 10.15-ന് ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു.

2013 ഏപ്രിൽ 29-നാണ്‌ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കഥകൾ പുറത്തുവന്നത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ വൻ വീഴ്‌ച്ചയാണ് കേസിനെ കൂടുതൽ ദുർബലമാക്കിയത്.കോഴിക്കോട് ഈസ്റ്റ്ഹിൽ ബി.ഇ.എം. യു.പി.സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായിരുന്ന അദിതി എസ്.നമ്പൂതിരി മർദനമേറ്റ് മരിക്കുകയായിരുന്നു. അച്ഛനും രണ്ടാനമ്മയും ക്രൂരമായി മർദിച്ചും പൊള്ളലേൽപ്പിച്ചും കൊന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികൾ പല സമയങ്ങളിലായി 11 മാസത്തോളം ജയിൽ ശിക്ഷയനുഭവിച്ചു കഴിഞ്ഞു.

ശിക്ഷിക്കപ്പെട്ട വകുപ്പുകൾ പ്രകാരം ജാമ്യം ലഭിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മർദനമാണ് മരണത്തിന് കാരണമായതെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അച്ഛന്റെയും രണ്ടാനമ്മയുടെയും ആഴ്ചകളോളം നീണ്ട ശാരീരിക പീഡനത്തിനൊടുവിൽ 2013 ഏപ്രിൽ 29-നാണ് ബിലാത്തിക്കുളം ബി ഇ എം യു പി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന അതിദി മരണത്തിന് കീഴടങ്ങിയത്. പട്ടിണിക്കിട്ട് അവശയായ അതിദിയെ അരയ്‌ക്കുതാഴെ സാരമായി പൊള്ളിയ നിലയിൽ നഗരത്തിലെ സ്വകാര്യആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണപ്പെട്ടതിനാൽ പ്രതികൾ മൃതദേഹം കൊണ്ടുപോവാൻ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതർ ഇടപെട്ട് മെഡിക്കൽ കോളജിലെത്തെിച്ചു. തുടർന്നാണ് ക്രൂരമായ പീഡനകഥ പുറത്തായത്. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ കഴുത്ത് പിരിച്ചു ഞെരിച്ചതായും, നഖംകൊണ്ട് മുറിവേൽപ്പിച്ചതായും, ചൂടുവെള്ളത്തിൽ കൈകാലുകൾ താഴ്‌ത്തിയതായും, അരയ്‌ക്കു താഴെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ചതായും കണ്ടെത്തിയിരുന്നു.

ആഴ്ചകളോളം ഭക്ഷണം ലഭിക്കാതിരുന്നതിനാൽ നന്നെ ശോഷിച്ച് എല്ലും തോലുമായ അവസ്ഥയിലായിരുന്നു ബാലിക. കുട്ടികളെ കാണാൻ ആരെയും അനുവദിച്ചിരുന്നില്ല. നിരവധി നായ്‌ക്കളെ വളർത്തി അഴിച്ചു വിട്ടിരിക്കുകയായിരുന്നു റംല ബീഗം. പുറത്തുനിന്ന് നോക്കിയാൽ കാണാത്ത വിധത്തിൽ തുണിയും മറച്ചിരുന്നു.കുട്ടികളുടെ ‘അമ്മ അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇയാൾ റംല ബീഗത്തിനെ കൂട്ടികൊണ്ടുവന്നത്.

നമ്പൂതിരി എന്ന് പറഞ്ഞാണ് ഇവർ ഇയാളെ വിവാഹം കഴിച്ചത്. എന്നാൽ മുസ്ലിം സ്ത്രീയായ ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ അച്ചടക്കം പഠിപ്പിക്കാനെന്നപേരിൽ കൂടുതൽ മർദിച്ചാൽ 324ാം വകുപ്പ് മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് മർദിച്ചതെന്ന പൊലീസിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും വിധിയിൽ പറഞ്ഞിരുന്നു. ഇതാണ് ഹൈക്കോടതി ഇപ്പോൾ റദ്ദ് ചെയ്തിരിക്കുന്നത്.

Tags: Adithi S Namboothiri murder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.