വാഷിങ്ടൺ: ഗാസയിൽ താൽക്കാലിക വെടി നിർത്തലിന് ഇസ്രയേലിനെക്കൊണ്ട് സമ്മതിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലസ്തീൻ പക്ഷത്തെ ഭീകരവാദികളായ ഹമാസിനോട് പറയുന്നു: വെടിനിർത്തൽ കരാറുകളിലെ മര്യാദകൾ മര്യാദയ്‌ക്ക് പാലിക്കുക, അല്ലെങ്കിൽ വേരോടെ പിഴുതെറിയുമെന്ന്്.
ഗാസാ വെടിനിർത്തൽ കരാർ പാലിക്കാൻ ഹമാസ് തയാറായില്ലെങ്കലിൽ തക്കരീതിയിൽ പ്രതികരിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്ന് ട്രംപ് പ്രതികരിച്ചു.
ട്രംപിന്റെ കർശനമായ മുന്നറിയിപ്പ് എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു.
ഇസ്രായേലിന് ഏതെങ്കിലും ലംഘനങ്ങൾക്ക് മറുപടി നൽകാൻ പൂർണ്ണ അവകാശമുണ്ടെന്നും ഹമാസ് ‘മര്യാദ കാണിക്കുന്നില്ലെങ്കിൽ അത് ഉന്മൂലനം ചെയ്യപ്പെടുമെന്നായിരുന്നു പ്രതികരണം.
അവിടെ അമേരിക്ക സൈന്യത്തെ വിന്യസിക്കില്ലെന്നും എന്നാൽ യുഎസ് പിന്തുണയ്‌ക്കുന്ന ഇസ്രായേലും സഖ്യരാജ്യങ്ങളും വേഗത്തിൽ പ്രവർത്തിക്കുമെന്നും പറഞ്ഞു.
ഹമാസ് തങ്ങളുടെ സൈനികരെ ആക്രമിച്ചുവെന്നും യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും ഇസ്രായേൽ സൈന്യം ആരോപിച്ചതിനെത്തുടർന്നാണ് ഈ പ്രതികരണം. ഇസ്രായേൽ ചൊവ്വാഴ്ച വ്യോമാക്രമണം നടത്തിയതായി ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസി പറഞ്ഞു. ഇതേക്കുറിച്ച് ട്രംപ് പറഞ്ഞതിങ്ങനെ ‘അവർ (ഹമാസ്) ഒരു ഇസ്രായേലി സൈനികനെ കൊന്നു. അതിനാൽ ഇസ്രായേലികൾ തിരിച്ചടിച്ചു. അവർ തിരിച്ചടിക്കുകതന്നെവേണം,’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതായത് ഗാസയിലെ വെടിനിർത്തൽ ‘താൽക്കാലിക’മായിരുന്നുവെന്നർത്ഥം.
















