തിരുവനന്തപുരം: സുരേഷ് ഗോപി തന്റെ കലുങ്ക് സംവാദത്തില്‍ പ്രജ എന്ന ഒരു വാക്ക് ഉച്ചരിച്ചു എന്നതിന്റെ പേരില്‍ മലയാളമനോരമ പത്രമാണ് ആദ്യം സുരേഷ് ഗോപിയെ രാജാവെന്ന് വ്യാഖ്യാനിച്ചത്. ജനങ്ങളെ ജനങ്ങളായി കാണാതെ പ്രജകളായി കാണുന്നത് രാജകാലത്തെ സമ്പ്രദായമാണെന്നും സുരേഷ് ഗോപി രാജാവാകാന്‍ ശ്രമിക്കുകയാണ് എന്നുമായിരുന്നു മലയാളമനോരമയുടെ വ്യാഖ്യാനം. പിന്നീട് മാധ്യമം ദിനപത്രവും മീഡിയവണ്‍ ചാനലും സുരേഷ് ഗോപിയുടെ പ്രജ പ്രയോഗത്തിനെതിരെ എത്ര ദിവസമാണ് ബഹളം കൂട്ടിയത്.
ഇത് സുരേഷ് ഗോപി ചെയ്യുമ്പോൾ ധിക്കാരം അബ്ദുറഹ്മാൻ മന്ത്രിക്ക് മാർഗ തടസം 😄🤣 pic.twitter.com/ngL8M7Dz3S
— LOST BOYS (KAFIR) (@driftcat) October 28, 2025
സുരേഷ് ഗോപിയുടെ പ്രകൃതം കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. ആദര്‍ശം കൂടിപ്പോയതുകൊണ്ട് അതിവൈകാരികമായി ചിലപ്പോള്‍ പ്രതികരിച്ചേക്കാം എന്നേയുള്ളൂ. പക്ഷെ മന്ത്രി എന്ന നിലയിലും എംപി എന്ന നിലയിലും കിട്ടുന്ന തുക സ്വന്തമായി എടുക്കാതെ ജനോപകാരപ്രദമായ പ്രവൃത്തികള്‍ക്കായി ചെലവഴിക്കുകയാണ് അദ്ദേഹം. ഇത്തരം ജനോപകാരപ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു തൃശൂരിലെ വിജയം. എന്നാല്‍ അത് അങ്ങിനെയല്ലെന്ന് വരുത്തിതീര്‍ക്കാന്‍ പല വ്യാഖ്യാനങ്ങളും ഇടത് പക്ഷം ഇന്നും നടത്തിക്കൊണ്ടേയിരിക്കുന്നു.
കഴിഞ്ഞ ദിവസം എ.സി. മൊയ്തിനും കായികമന്ത്രി അബ്ദുറഹിമാനും മാധ്യമപ്രവര്‍ത്തകരോട് പെരുമാറിയ രീതിയെക്കുറിച്ച് മലയാളമനോരമയ്‌ക്കോ മാധ്യമത്തിനോ വലിയ പരാതികള്‍ ഇല്ല. നെടുനെടുങ്കന്‍ ലേഖനങ്ങളും അവര്‍ എഴുതിയില്ല. മെസ്സിയെ കൊണ്ടുവരും എന്നതിന്റെ പേരില്‍ ഏറെ വാചകമടിച്ചതിനാലാണ് മാധ്യമങ്ങള്‍ ശക്തമായി അബ്ദുറഹിമാനെതിരെ തിരിഞ്ഞത്.
മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവവരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്പെയിനിലേക്ക് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പോയ മന്ത്രിയാണ് അബ്ദുറഹിമാന്‍. ഏറെ പ്രതീക്ഷകളോടെ കേരളത്തിലെ ഫുട്ബാള്‍ പ്രേമികള്‍ കാത്തിരുന്ന മെസ്സി വരില്ലെന്ന വാര്‍ത്ത പുറത്തുവിട്ടപ്പോള്‍ അതിന്റെ കാരണം അറിയാന്‍ മാധ്യമപ്രവവര്‍ത്തകര്‍ക്ക് അവകാശമുണ്ട്. ഈ ചോദ്യങ്ങളുമായി വന്ന മാധ്യമപ്രവര്‍ത്തകരെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന്‍ മുതിരാതെ തള്ളിമാറ്റുകയായിരുന്നു അബ്ദുറഹിമാനും എ.സി. മൊയ്തീനും. രാജകാലഘട്ടത്തിലെ രാജാക്കന്‍മാരെപ്പോലെയാണ് ഇരുവരും പെരുമാറിയത്. എന്തിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊതുജനങ്ങളുടെ വില പോലും നല്‍കാതെയാണ് ചോദ്യവുമായി സമീപിച്ച അവരുടെ മൈക്ക് ഇരുവരും തട്ടിത്തെറിപ്പിക്കുന്നത്. ഒരു തവണയല്ല പല തവണ.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഒരു മാധ്യമപ്രവര്‍ത്തകയെ മുന്‍പരിചയത്തിന്റെ പേരില്‍ തോളില്‍ തൊട്ട് മര്യാദപൂര്‍വ്വം സംസാരിച്ച സുരേഷ് ഗോപിയെ സ്ത്രീപീഢകനാക്കാന്‍ ശ്രമിച്ചവരാണ് മാധ്യമവും മീഡിയവണ്ണും ദേശാഭീമാനിയും. മാസങ്ങളോളമാണ് ഇതിന്റെ പേരില്‍ സുരേഷ് ഗോപിയെ വേട്ടയാടിയത്. തൃശൂരിലെ മാതാവിന് സ്വര്‍ണ്ണക്കിരീടം നല്‍കിയപ്പോള്‍ അതില്‍ സ്വര്‍ണ്ണമില്ലെന്ന കല്ലുവെച്ച നുണ പറഞ്ഞ് സുരേഷ് ഗോപിയെ മാസങ്ങളോളം മനോരമയും മാധ്യമവും ദേശാഭീമാനിയും വേട്ടയാടി. അബ്ദുറഹിമാന്റെയും എ.സി. മൊയ്തീന്റെയും മാധ്യമപ്രവര്‍ത്തകന് നേരെയുള്ള തട്ടിക്കയറലിന് മാധ്യമത്തിനും മീഡിയവണ്ണിനും ദേശാഭീമാനിക്കും മനോരമയ്‌ക്കും യാതൊരു രോഷവുമില്ല. അത് എന്തുകൊണ്ടായിരിക്കാം?
















