കാബൂൾ: ഭാരതം പാകിസ്ഥാനെതിരേ നടത്തിയ നദീജല തന്ത്രം അഫ്ഗാനിസ്ഥാനിലെ താലിബൻ ഭരണകൂടം പിന്തുടരുന്നോ? ഭാരതം സന്ദർശിച്ച താലിബൻ നേതാക്കൾ കാബൂളിൽ മടങ്ങിയെത്തിയശേഷം നടത്തിയ പ്രസ്താവനകളും കൈക്കൊണ്ട തീരുമാനങ്ങളും അത് വ്യക്തമാക്കുന്നു.
അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ, കുനാർ നദിയിൽ അഫ്ഗാൻ അണക്കെട്ട് നിർമ്മിക്കാൻ ഉത്തരവിട്ടു. ഈ നീക്കം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയെ വെള്ളപ്പൊക്കത്തിലേക്ക് തള്ളിവിടുകയും അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിപ്പിക്കാൻ ഇടയാക്കുകയും ചെയ്‌തേക്കും.
താലിബൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ കുനാർ നദിയിൽ ഉടൻ അണക്കെട്ടുകൾ നിർമ്മിക്കാൻ ഉത്തരവിട്ടതായി അഫ്ഗാൻ താലിബാൻ ജലമന്ത്രി അബ്ദുൾ ലത്തീഫ് മൻസൂർ പറഞ്ഞു.
”അഫ്ഗാനികൾക്ക് സ്വന്തം ജലസ്രോതസ്സുകൾ സ്വന്തം ആഗ്രഹപ്രകാരം കൈകാര്യം ചെയ്യാൻ അവകാശമുണ്ട്,” മൻസൂർ പറഞ്ഞു.
പാകിസ്ഥാന്റെ ചിത്രാൽ പ്രദേശത്ത് നിന്ന് ഉത്ഭവിക്കുന്ന 480 കിലോമീറ്റർ നീളമുള്ള നദിയാണ് കുനാർ. ഇത് അഫ്ഗാനിസ്ഥാനിലെ നംഗഹാർ, കുനാർ പ്രവിശ്യകളിലൂടെ കടന്നുപോകുകയും പാകിസ്ഥാനിലെ സിന്ധു നദിയിൽ അവസാനിക്കുകയും ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന കാബൂൾ, കുനാർ നദികൾ പാകിസ്ഥാന് ജലം എത്തിക്കുന്നതിനുള്ള ഒരു വലിയ സ്രോതസ്സാണിത്.
















