കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില ഒരിടവേളയ്‌ക്ക് ശേഷം 90000 ൽ താഴെ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപയാണ്. ഇതോടെയാണ് സ്വര്‍ണവില 90,000 ല്‍ താഴെയെത്തിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 89,800 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന്റെ ഇന്നത്തെ വില 11,225 രൂപയാണ്.
ആഗോളവിപണിയിലും സ്വർണവില ഇടിഞ്ഞു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കുറഞ്ഞത്. ഡോളർ കരുത്താർജിച്ചതും യു.എസ്-ചൈന വ്യാപാര യുദ്ധം തീരുമെന്ന സൂചനകൾ നൽകി ഇരു രാജ്യങ്ങളും തമ്മിലുളള ചർച്ചകൾ പുരോഗമിക്കുന്നതും സ്വർണവില കുറയുന്നതിനുള്ള കാരണമായി. ഇന്നലെ മാത്രം രണ്ടു തവണയായി കുറഞ്ഞത് 1720 രൂപയാണ്.
കനത്ത ഇടിവിന് ശേഷം ശനിയാഴ്ച ആയിരത്തോളം രൂപ വര്‍ധിച്ച സ്വര്‍ണവില തിരിച്ചുകയറുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ വിപണിയിൽ ഇന്നലെ ഉണ്ടായ കനത്ത ഇടിവ് ഇന്നും തുടർന്നു. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് ഒക്ടോബർ 17 നായിരുന്നു. അത് സ്വർണ്ണവിലയിലെ സര്‍വകാല റെക്കോര്‍ഡ് ആയിരുന്നു.
അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളും അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.















