ബറേലി: ഉത്തർപ്രദേശിലെ മുസ്താഫാബാദ് ഇനി കബീർ ധാം. ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിൽ മുസ്ലിം കുടുംബം ഒന്നമില്ല. അതിനാൽ ‘മുസ്താഫാബാദി’നെ ഭക്തകവി കബീർ ദാസിന്റെ സ്മരണയ്‌ക്കായി ‘കബീർ ധാം’ എന്ന് യോഗി ആദിത്യ നാഥ് സർക്കാർ പേരുമാറ്റി.
കബീർ ദാസ് വാരാണസി സ്വദേശിയായിരുന്നുവെന്ന് കരുതപ്പെടുന്നു. എഡി 1440 മുതൽ ആയിരുന്നു കബീറിന്റെ ജീവികാലം എന്ന് വിശ്വസിക്കുന്നു. അനാഥനായിക്കിട്ടിയ ശിശുവിനെ ഒരു ഇസ്ലാമിക വിശ്വാസ വളർത്തി. പിൽക്കാലത്ത് സംഘടിത മതങ്ങളിലെ വിശ്വാസങ്ങളോട് വിയോജിച്ച് സ്വന്തം ആത്മീയാന്വേഷണങ്ങൾ നടത്തി. ആത്മീയ പ്രഭാവമുള്ളയാളായി, സന്ത് കബീർ ദാസായി അറിയപ്പെട്ടു.
അവിടെ ഇപ്പോൾ മുസ്ലിം കുടുംബങ്ങളൊന്നും താമസിക്കുന്നില്ല. അതറിഞ്ഞതിനെത്തുടർന്ന്, ആ ഗ്രാമത്തിന്റെ പേര് കബീർ ധാം എന്ന് പുനർനാമകരണം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെയാണ് പ്രഖ്യാപിച്ചത്.
‘സ്മൃതി പ്രകാശോത്സവ് മേള’യിൽ പങ്കെടുക്കാൻ യോഗി മുസ്തഫാബാദ് ഗ്രാമത്തിലെ വിശ്വ കല്യാൺ ആശ്രമത്തിലെത്തി. അവിടെ വമ്പിച്ച ജനാവലിയെ അഭിസംബോധന ചെയ്ത് യോഗി പറഞ്ഞു, ”ഇവിടെ എത്തിയപ്പോൾ, ഞാൻ ഗ്രാമത്തെക്കുറിച്ച് ചോദിച്ചു, അതിന്റെ പേര് മുസ്തഫാബാദ് എന്നാണ്. ഇവിടുത്തെ മുസ്ലിം ജനസംഖ്യയെക്കുറിച്ച് ഞാൻ ചോദിച്ചു, ഒരു മുസ്ലിം കുടുംബവും ഇവിടെ താമസിക്കുന്നില്ലെന്ന് അവർ പറഞ്ഞു. ഗ്രാമത്തിന്റെ പേര് കബീർ ധാം എന്ന് എത്രയും വേഗം മാറ്റാൻ ഒരു നിർദ്ദേശം അയയ്‌ക്കാൻ ഞാൻ താമസക്കാർക്ക് നിർദ്ദേശം് നൽകി,”യോഗി പറഞ്ഞു.
”മുമ്പ്, ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതിനായി അയോധ്യയുടെയും പ്രയാഗ്രാജിന്റെയും പേരുകൾ യഥാക്രമം ഫൈസാബാദ് എന്നും അലഹബാദ് എന്നും മുൻ സർക്കാരുകൾ മാറ്റി. ഇത് മതേതരത്വമല്ല, മറിച്ച് കാപട്യമാണ്. നമ്മുടെ (ബിജെപി) സർക്കാർ അധികാരത്തിൽ വന്നപ്പോൾ, അയോധ്യയും പ്രയാഗ്രാജും പഴയതും മഹത്തരവുമായ പൈതൃകം വീണ്ടെടുത്തു. അതുപോലെ, മുസ്തഫാബാദ് ഇനി കബീർ ധാം എന്നറിയപ്പെടും,’ യോഗി പറഞ്ഞു.
മുസ്തഫാബാദ് ഖേരി ജില്ലയിലെ ഗോള ഗോകരൺ നാഥ് തഹ്സിലിലാണ്. 2011 ലെ സെൻസസ് പ്രകാരം, 264 പുരുഷന്മാരും 231 സ്ത്രീകളും ഉൾപ്പെടെ 495 പേരുള്ള 77 കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. മൊത്തം ജനസംഖ്യയുടെ 24.2% പട്ടികജാതിക്കാരാണ് (എസ്സി), കൂടാതെ പട്ടികവർഗ (എസ്ടി) ജനസംഖ്യയുമില്ല.
ബ്രാഹ്‌മണ, യാദവ, വർമ്മ സമുദായങ്ങളിൽ ഉള്ളവരാണ് ഗ്രാമത്തിലുള്ളത്. 2026 ആകുമ്പോഴേക്കും ഗ്രാമത്തിലെ ആകെ ജനസംഖ്യ 600 ആകുമെന്ന് പ്രതീക്ഷിക്കുന്നു.
















