പട്ന : നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡ് 2025 ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് . ഇത്തവണ ഭാരതീയ ജനതാ പാർട്ടിയും ജെഡിയുവും തുല്യ സീറ്റുകളിലാണ് മത്സരിക്കുന്നത് . നിതീഷിനെക്കുറിച്ച് നിരവധി കഥകൾ ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ വൈറലായിരിക്കുന്നത് 1985 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേതാണ്.
നിതീഷ് കുമാർ 1985 ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു . ഭാര്യ മഞ്ജുവിൽ നിന്ന് 20,000 രൂപ കടം വാങ്ങിയാണ് അന്ന് നിതീഷ് കുമാർ തെരഞ്ഞെടുപ്പിനിറങ്ങിയത് . നിതീഷിന് ഈ തിരഞ്ഞെടുപ്പ് വിജയമോ രാഷ്‌ട്രീയംഉപേക്ഷിക്കലോ എന്ന ചോദ്യമായി മാറി. പരാജയപ്പെട്ടാൽ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ഭാര്യയോട് വാഗ്ദാനം ചെയ്തിരുന്നു.
മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശങ്കരൻ താക്കൂർ തന്റെ പുസ്തകത്തിൽ (സിംഗിൾ മാൻ : ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് നിതീഷ് കുമാർ ഓഫ് ബീഹാർ) നിതീഷിനെക്കുറിച്ച് നിരവധി കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ രാഷ്‌ട്രീയം ഉപേക്ഷിച്ച് കുടുംബവുമായി ഒതുങ്ങിയ ജീവിതം നയിക്കുമെന്ന് നിതീഷ് വാഗ്ദാനം ചെയ്തിരുന്നതായി അദ്ദേഹം പുസ്തകത്തിൽ പറയുന്നു. ഈ വാഗ്ദാനത്തെത്തുടർന്നാണ്, അദ്ദേഹത്തിന്റെ ഭാര്യ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി 20,000 രൂപ നൽകിയത് .
















