ടെൽഅവീവ്: ഗാസയിൽ ഏത് ഇന്റർനാഷണൽ ഏജൻസികൾ പ്രവർത്തിക്കണമെന്ന കാര്യം ഇസ്രയേൽ തീരുമാനി്ക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു.
ഗാസയിൽ നടക്കുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈ എടുത്ത് ഉണ്ടാക്കിയ വെടിനിർത്തൽ കരാറിലെ തുടർനടപടിയിലാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ഒരു മന്ത്രിസഭാ യോഗത്തിൽ സംസാരിച്ചപ്പോഴാണ് നിലപാട് വ്യക്തമാക്കിയത്. ”ഞങ്ങളുടെ സുരക്ഷയുടെ നിയന്ത്രണം ഞങ്ങൾക്കാണ്, കൂടാതെ ഏതൊക്കെ ശക്തികളാണ് ഞങ്ങൾക്ക് സ്വീകാര്യമല്ലാത്തതെന്ന് ഇസ്രായേൽ തീരുമാനിക്കുമെന്ന് അന്താരാഷ്‌ട്ര സേനകളെക്കുറിച്ച് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്, ഇങ്ങനെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്, തുടർന്നും ഇങ്ങനെയായിരിക്കും,” നെതന്യാഹു പറഞ്ഞു.
















