ന്യൂദൽഹി: യാത്രക്കാർക്ക് സഹായകമായി ഭാരത് ടാക്‌സിയും വരുന്നു. നവംബറിൽ ഇതിന്റെ ആദ്യ ഘട്ടം ദൽഹിയിൽ ഉദ്ഘാടനം ചെയ്യും. കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്രയൊരുക്കുന്ന പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽതന്നെ 650 ഡ്രൈവർമാർ പദ്ധതിയുടെ ഭാഗമാകാൻ സന്നദ്ധത അറിയിച്ചുകഴിഞ്ഞു.
കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും ദേശീയ ഇ-ഗവേണൻസ് ഡിവിഷന്റെയും (NeGD) കീഴിൽ വികസിപ്പിച്ചെടുത്ത സർക്കാർ പിന്തുണയുള്ള സംരംഭമാണ് ഭാരത് ടാക്‌സി. രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്‌സി സേവനമാണിത്. പദ്ധതിയിൽ ഡ്രൈവർമാർക്ക് സഹ ഉടമകളും ഓഹരി ഉടമകളുമാകാൻ അനുവദിക്കുന്നു. അതുവഴി അവർക്ക് കൂടുതൽ അധികാരവും ഉത്തരവാദിത്വവും നൽകുകയും ചെയ്യുന്നു.
ഇതിന്റെ പൈലറ്റ് ഘട്ടം നവംബറിൽ ആരംഭിക്കും.
പദ്ധതിയിൽ ആർക്കും കമ്മീഷൻ കൊടുക്കേണ്ടതല്ല. മുമ്പ് രാജ്യത്ത് അവതരിപ്പിച്ച സ്വകാര്യ കമ്പനികളുടെ സംരംഭങ്ങളും പോരായ്‌മ ഡ്രൈവർമാർ നിശ്ചിത തുക കമ്പനികൾക്ക് നൽകേണ്ടിയിരുന്നുവെന്നതാണ്. മാത്രമല്ല, ഈ കമ്മീഷൻ വിഷയത്തിൽ കമ്പനികൾ സർവീസ് ചാർജ്ജ് എന്ന പേരിൽ വലിയ തുക യാത്രക്കാരിൽനിന്ന് ഈടാക്കുമായിരുന്നു. എന്നാൽ, സർക്കാർ നിശ്ചയിക്കുന്ന നിരക്കേ ഭാരത് ടാക്‌സി ഈടാക്കൂ. ഈ തുക മുഴുവൻ ഡ്രൈവർക്ക് ലഭിക്കുകയും ചെയ്യും. ക്യാബ് ഡ്രൈവർമാർക്ക് അവരുടെ വരുമാനത്തിന്റെ 100% ലഭിക്കും, അതിനാൽ മറ്റ് സ്വകാര്യ റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമുകളിൽ നിലവിലുള്ള കമ്മീഷൻ അധിഷ്ഠിത സംവിധാനമില്ല. ഇത് യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കുകളും നൽകും.
ഭാരത് ടാക്‌സികളുടെ ഡ്രൈവർമാരെ സാരഥികൾ എന്ന് വിളിക്കും.
ഏകദേശം 650 ഡ്രൈവർ ഉടമകൾ ഇതിൽ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്രൈവർ ഉടമസ്ഥതയിലുള്ള ക്യാബുകളെയാണ് ഈ സേവനം ലക്ഷ്യമിടുന്നത്: ഡ്രൈവർമാർക്ക് ഓഹരികൾ വാങ്ങാൻ കഴിയുന്നതിനാൽ ഇതാണ് ഏറ്റവും നല്ല ഭാഗം. അവർക്ക് സഹകരണത്തിൽ അംഗങ്ങളാകാം, ഇത് അവർക്ക് കൂടുതൽ പങ്കാളിത്തം, അഭിപ്രായാവകാശം, സുതാര്യത എന്നിവ അനുവദിക്കും.
നിരക്കുകളിൽ നിന്ന് ഗണ്യമായ ശതമാനം കുറയ്‌ക്കുന്ന മറ്റ് സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഭാരത് ടാക്‌സി ഡ്രൈവർമാർക്ക് മുഴുവൻ തുകയും നൽകും. കമ്മീഷൻ കുറവുണ്ടാകില്ല.
സുതാര്യമായ യാത്രക്കൂലി നിർണ്ണയമായിവരിക്കും. യാത്രക്കാർക്ക് ന്യായവും അപ്രതീക്ഷിതമായ തരത്തിൽ കുറഞ്ഞ നിരക്കുകളും പ്രതീക്ഷിക്കാമെന്നാണ് ലഭ്യമാകുന്ന വിവരം.
ബുക്കിങ്, ഓപ്പറേഷൻ, ശുചിത്വമുള്ള വണ്ടികൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു. തുടക്കം ദൽഹിയിലായിരിക്കും പിന്നീട് മറ്റ് പ്രധാനനഗരങ്ങളിലും ക്രമേണ രാജ്യവ്യാപകവുമാക്കാനാണ് പദ്ധതി.
















