ലക്നൗ : ഗ്രേറ്റർ നോയിഡയിൽ 17 വയസ്സുള്ള ദളിത് ആൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ജാതിക്കളി നടത്താൻ തുനിഞ്ഞ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിന് വിമർശനം. അനികേത് ജാതവിനെ കൊലപ്പെടുത്തിയവർ ഉയർന്ന ജാതിക്കാരാണെന്നും , അതിനാൽ ഉത്തർപ്രദേശ് സർക്കാർ നീതി നൽകില്ലെന്നുമായിരുന്നു ഷമ പ്രചരിപ്പിച്ചത് . എന്നാൽ ഈ കേസിൽ പ്രതികളും ദളിത് വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. അവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അത് മറച്ച് വച്ചായിരുന്നു ഷമയുടെ സോഷ്യൽ മീഡിയ കുറിപ്പ്.
“ഗ്രേറ്റർ നോയിഡയിൽ 17 വയസ്സുള്ള ഒരു ദളിത് ആൺകുട്ടിയെ അവന്റെ ജന്മദിനത്തിൽ ഉയർന്ന ജാതിക്കാർ ക്രൂരമായി മർദ്ദിച്ചു. അവനെ തല്ലുമ്പോൾ അവർ ചോദിച്ചു, ‘നിങ്ങളുടെ പദവി എന്താണ്?ബിജെപി ഭരണത്തിൻ കീഴിൽ ദലിതർ കൊല്ലപ്പെടുന്ന വാർത്തകൾ ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോൾ നമ്മൾ കാണുന്നു. നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഇരുതല മൂർച്ചയുള്ള വാൾ സർക്കാരും ദലിതരെ സംരക്ഷിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു.” എന്നാണ് ഷമയുടെ പോസ്റ്റ് .
ഷാമയുടെ ട്വീറ്റ് വായിക്കുമ്പോൾ, ജാതീയത മൂലമാണ് അനികേത് ജാതവ് കൊല്ലപ്പെട്ടതെന്ന് ആർക്കും തോന്നാം. ഉയർന്ന ജാതിക്കാരോടുള്ള വെറുപ്പ് മനസ്സിൽ വളർത്തുക എന്നതാണ് ഷാമ മുഹമ്മദിന്റെ ലക്ഷ്യവും .
ഈ കേസിലെ പ്രതികൾ “ഉയർന്ന ജാതി”യിൽ നിന്നുള്ളവരല്ല എന്നതാണ് സത്യമെന്ന് പൊലീസും പറയുന്നു. പട്ടികവർഗത്തിൽ നിന്നുള്ള ആൺകുട്ടികളായിരുന്നു പ്രതികൾ . അനികേതിനെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തത് മീന സമുദായത്തിലെ കുട്ടികളാണെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഈ കേസിൽ പിന്നീട് യുവരാജ് മീണയെയും ജിതു മീണയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
വാർത്ത പുറത്തുവന്നതിന് ശേഷം, ബിജെപി എംഎൽഎ ധീരേന്ദ്ര സിംഗ് കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അവർ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നൽകിയിട്ടുണ്ട്.
എന്നിട്ടും, ഈ വിഷയത്തിൽ കുടുംബത്തോടൊപ്പം നിൽക്കുന്നതിനുപകരം, കോൺഗ്രസ് നേതാവും അവരെപ്പോലുള്ള മറ്റുള്ളവരും സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾ പിന്തുടരുകയാണ്.
















