പട്ന: ആര്‍ജെഡിക്ക് വോട്ട് ചെയ്ത് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കിയാല്‍ വഖഫ് ഭേദഗതിബില്‍ കൊണ്ടുവന്നവരെ ശരിയ്‌ക്കും കൈകാര്യം ചെയ്യുമെന്ന് ആര്‍ജെഡി നേതാവിന്റെ വിദ്വേഷപ്രസംഗം വൈറലായി പ്രചരിക്കുന്നു. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലാണ് ഈ ആര്‍ജെഡി നേതാവ് തേജസ്വിയാദവിന് വോട്ട് ചെയ്യാനും അങ്ങിനെ ചെയ്താല്‍ വഖഫ് ഭേദഗതി ബില്‍ നടപ്പാക്കിയവരെ ശരിയ്‌ക്കും കൈകാര്യം ചെയ്യാനാവുമെന്നും ആഹ്വാനം ചെയ്യുന്നത്.
SHOCKING NEWS 🚨 Hate speech from RJD rally 😳
"Vote for RJD and make Tejashwi bhai CM of Bihar. People who brought bills like Waqf will be treated properly and these bills scraped" – RJD LEADER
pic.twitter.com/GpqfLYaHtz— Times Algebra (@TimesAlgebraIND) October 25, 2025
തികച്ചും ഗുണ്ടായിസം കലര്‍ന്ന ഭാഷയിലാണ് ഇയാളുടെ പ്രസംഗം. മാത്രമല്ല, തേജസ്വി യാദവ് മുഖ്യമന്ത്രിയാക്കിയാല്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയുടെ പിന്തുണയോടെ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ റദ്ദാക്കാന്‍ കഴിയുമെന്ന നിയമവിരുദ്ധ, ഭരണഘടനാ വിരുദ്ധ പ്രസ്താവനയും ഈ നേതാവ് നടത്തുന്നു.
എന്താണ് വഖഫ് ഭേദഗതി ബില്‍?
ഒരു സ്വത്ത് സർക്കാർ സ്വത്താണെങ്കിൽ അത് വഖഫ്-ബൈ-യൂസർ ആയി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ, അത് തിരിച്ചെടുക്കാൻ സർക്കാരിന് നിയമപരമായ അവകാശമുണ്ടെന്നതാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയ വഖഫ് ഭേദഗതി ബില്ലിന്റെ കാതല്‍. ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാല്‍ അത് എക്കാലത്തും വഖഫ് ആയിരിക്കുമെന്ന വഖഫിന്റെ അടിസ്ഥാന തത്വത്തെ വഖഫ് ഭേദഗതി ബില്‍ ചോദ്യം ചെയ്യുന്നു.മുനമ്പം ഉള്‍പ്പെടെ പാവപ്പെട്ടവര്‍ പണം കൊടുത്ത് വാങ്ങിയ ഭൂമി വഖഫ് ഭൂമിയാണെന്നും അതില്‍ അവര്‍ക്ക് അവകാശമില്ലെന്നുമുള്ള പഴയ വഖഫ് നിയമം പുതിയ ഭേദഗതിയോടെ അപ്രസക്തമായിരിക്കുകയാണ്. പണ്ടത്തെ രീതിയില്‍, ഏതെങ്കിലും ഒരു വസ്തുവിനെ വെറുതെ വഖഫ് സ്വത്താണെന്ന് പ്രഖ്യാപിക്കുന്നതിനെ പുതിയ വഖഫ് ഭേദഗതി ബില്‍ തടയുന്നു. വഖഫ് എന്ന് രേഖപ്പെടുത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാവർക്കും ഉചിതമായ അറിയിപ്പ് നല്‍കണം. അതിനു ശേഷം റവന്യൂ നിയമങ്ങൾ അനുസരിച്ചുള്ള മാറ്റങ്ങള്‍ നടത്താന്‍ വിശദമായ നടപടിക്രമം പാലിക്കണം എന്നുണ്ട്. ദീര്‍ഘകാലം ഒരു ഭൂമി മതപരമായ കാര്യങ്ങള്‍ ഉപയോഗിച്ചാല്‍ അത് വഖഫ് ഭൂമിയാകുമെന്ന വഖഫ് ബോര്‍ഡിന്റെ വഖഫ് നിയമം അംഗീകരിക്കാന്‍ സാധിക്കില്ല. എത്ര കാലം ഉപയോഗിച്ചാലും ഒരു സര്‍ക്കാര്‍ ഭൂമി ഒരിയ്‌ക്കലും വഖഫ് ഭൂമിയാകില്ലെന്നതാണ് വഖഫ് ഭേദഗതി ബില്ലിലെ മറ്റൊരു ഭേദഗതി.
ബീഹാറിലെ തെരഞ്ഞെടുപ്പില്‍ ഉടനീളം മുസ്ലീം വോട്ട് ബാങ്ക് പോക്കറ്റിലാക്കാന്‍ തുടക്കം മുതലേ തേജസ്വി യാദവ് വഖഫ് ഭേദഗതി ബില്ലിനെതിരെ ശക്തമായ നിലപാടുകളുമായി രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിയും ഇതിനെ പിന്തുണച്ചിരുന്നു.
















