പട്ന : മുതിർന്ന നേതാവ് പ്രദിമ കുശ്‌വാഹ ആർജെഡി വിട്ട് ബിജെപിയിൽ ചേർന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അവർ ബിജെപിയിൽ ചേർന്നത്. സംസ്ഥാന ബിജെപി പ്രസിഡന്റ് ദിലീപ് ജയ്‌സ്വാൾ അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
“ബിഹാറിൽ വികസനചക്രം വേഗത്തിൽ മുന്നേറുന്നതിന് ഒരു എൻഡിഎ സഖ്യ സർക്കാർ രൂപീകരിക്കപ്പെടണമെന്ന് ഞാൻ ഛത്തി മായയുടെ അനുഗ്രഹം തേടുന്നു. ലാലു പ്രസാദ് യാദവിന്റെ പാർട്ടി ഇപ്പോൾ പഴയതുപോലെയല്ല. ചില പുറത്തുനിന്നുള്ളവർ പാർട്ടിയിൽ ചേർന്നു, അതുവഴി കുടുംബവും പാർട്ടിയും ശിഥിലമായി.” – ബിജെപിയിൽ ചേർന്ന ശേഷം പ്രദിമ കുശ്‌വാഹ പറഞ്ഞു,
അതേ സമയം ഇന്ന് ഖഗാരിയയിലെ സൻസാർപുർ ഗ്രൗണ്ടിൽ തേജസ്വി യാദവ് നടത്താനിരുന്ന പൊതുയോഗം റദ്ദാക്കി. സുരക്ഷാ കാരണങ്ങളും അമിത് ഷായുടെ സന്ദർശനവും കാരണം ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു. ഖഗാരിയയിൽ തന്റെ പൊതുറാലി റദ്ദാക്കിയതിനെ ആർജെഡി നേതാവ് തേജസ്വി യാദവ് വിമർശിച്ചു. സ്വേച്ഛാധിപത്യം നിലനിൽക്കുന്നു, ഞങ്ങൾ അതിനെതിരെ പോരാടുന്നത് തുടരുമെന്നാണ് തേജസ്വി പറഞ്ഞത്.
എന്നാൽ ഇതിന് മറുപടിയുമായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് രംഗത്തെത്തി. 20 മാസത്തിനുള്ളിൽ തേജസ്വിക്ക് എന്തുചെയ്യാൻ കഴിയും? അവർ വികസനത്തെക്കുറിച്ച് സംസാരിക്കില്ല, അവർ കൊള്ളകൾ സംഘടിപ്പിക്കും, ദരിദ്രരിൽ നിന്ന് ഭൂമി തട്ടിയെടുക്കും, അല്ലെങ്കിൽ തട്ടിക്കൊണ്ടുപോകൽ വ്യവസായം സ്ഥാപിക്കും.
കൂടാതെ കഴിഞ്ഞ നിരവധി വർഷങ്ങളായി എൻഡിഎ സർക്കാരിനും നിതീഷ് കുമാറിനും കീഴിൽ ചെയ്ത കാര്യങ്ങൾ തേജസ്വി യാദവിന്റെ ചിന്തകളിൽ പോലുമില്ല. സ്ത്രീകളെയും ദരിദ്രരെയും കർഷകരെയും യുവാക്കളെയും ഉന്നമിപ്പിക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി തുറന്നടിച്ചു.
















