Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുരാരി ബാബുവിന് രണ്ടു കോടിയുടെ വീട്: ക്ഷേത്രപ്പണികള്‍ക്കായുളള തേക്കുതടികള്‍; സാമ്പത്തിക ഉറവിടം അന്വേഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2025, 08:09 am IST
in Kerala

ചങ്ങനാശേരി: ശബരിമല സ്വർണക്കവർച്ചക്കേസിലെ പ്രധാന പ്രതികളിലൊരാളായ മുരാരി ബാബുവിന്റെ പെരുന്നയിലെ വീടിന്റെ നിർമാണത്തിനായുള്ള സാമ്പത്തികസ്രോതസ്സ് സംബന്ധിച്ച് അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. ക്ഷേത്രപ്പണികൾക്കായി ആവശ്യപ്പെട്ടതെന്ന പേരിൽ തേക്കുതടികൾ അനധികൃതമായി വീടുപണിയ്‌ക്ക് ഉപയോഗിച്ചതെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്.

വനം വകുപ്പിന്റെ കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിലേക്കാണ് ആദ്യം തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങൾക്കും ദേവസ്വം ഗെസ്റ്റ് ഹൗസിനും വേണ്ടി തേക്കുതടി ആവശ്യപ്പെട്ടത്. അവിടെ സ്റ്റോക്ക് ഇല്ലെന്ന വിവരം ലഭിച്ചതോടെ പരിചയക്കാരന്റെ ഡിപ്പോ വഴി തടി ഏർപ്പാടാക്കാൻ മുരാരി ബാബു ആവശ്യപ്പെട്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഈ കാലയളവിൽ തിരുനക്കരയിലോ ഏറ്റുമാനൂരിലോ ഇത്രയും തടിപ്പണികൾ നടന്നിട്ടില്ലെന്ന് ദേവസ്വം മരാമത്ത് വകുപ്പ് ഉറപ്പിച്ചു.

എറ്റുമാനൂർ ക്ഷേത്രത്തിലെ പടിഞ്ഞാറേനടയിലെ കട്ടിള മാറ്റാനുള്ള പദ്ധതിക്കായി കൊണ്ടുവന്നതടിയും ഉപയോഗിക്കപ്പെടാതെ പോയതായി അധികൃതർ വ്യക്തമാക്കി. ഉപദേശക സമിതിയുടെ എതിർപ്പിനെ തുടർന്ന് പണി നിർത്തിവച്ചിരുന്നു.

പെരുന്നയിൽ 2019-നു ശേഷമാണ് മുരാരി ബാബു രണ്ടുനിലകളുള്ള വലിയ വീടിന്റെ നിർമാണം ആരംഭിച്ചത്. ഏകദേശം ഒന്നരവർഷത്തിനകം പണി പൂർത്തിയായി. വീടിന് 2 കോടിയോളം രൂപ ചെലവായതായി കണക്കാക്കപ്പെടുന്നു. വീടിന്റെ അകത്തളങ്ങളിൽ വിലപിടിപ്പുള്ള തടി ഉരുപ്പടികൾ ഉപയോഗിച്ചിട്ടുണ്ട്. ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ കടത്തിയ കാലയളവിലും വീടുപണിയും ഒരേ സമയത്തായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പെരുന്നയിലെ വീട്ടിൽ സംഘം പരിശോധന നടത്തി. ബുധനാഴ്ച രാത്രിയിലാണ് മുരാരി ബാബുവിനെ ഈ same വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്.

പെരുന്നയിൽ ബാലകൃഷ്ണൻ പിള്ള (ബാലൻപിള്ള) എന്ന സാധാരണ വ്യാപാരിയുടെ മകനായാണ് മുരാരി ബാബു ജനിച്ചത്. പ്രീഡിഗ്രി വിദ്യാഭ്യാസം നേടിയ അദ്ദേഹം ആദ്യം സിപിഎം പ്രവർത്തകനായി രംഗത്തെത്തി. പിന്നീട് സിപിഎം ദേവസ്വം എംപ്ലോയീസ് യൂണിയൻ നേതാവായി.

മുരാരി ബാബു മുൻ പെരുന്ന NSS കരയോഗം പ്രസിഡന്റും NSS ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വിശ്വസ്തനുമായിരുന്നു. മുൻ എൻ.ഡി.എ. മന്ത്രിയും NSS നേതാവുമായ എൻ. ഭാസ്കരൻ നായർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായപ്പോൾമുരാരി ബാബുവിനെ പ്രസിഡന്റിന്റെ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട താത്കാലിക പോസ്റ്റിൽ നിയമിച്ചു.ഭാസ്കരൻ നായറുടെ കാലാവധി അവസാനിക്കുമ്പോൾ തന്നെ ദേവസ്വം ബോർഡിൽ സ്ഥിരം ജീവനക്കാരനായി നിയമനം ലഭിച്ചു.

സുരക്ഷാ ജീവനക്കാരനായി തുടങ്ങി രാഷ്‌ട്രീയ ബന്ധങ്ങളും NSS പിന്തുണയും മുതലെടുത്ത് ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനത്തേക്കുയർന്ന മുരാരി ബാബു, ഇന്ന് കോടികളുടെ ആസ്തിയുടെ ഉടമയാണ്. ശബരിമല ശ്രീകോവിൽ കട്ടിള, ദ്വാരപാലക ശിൽപ്പം, ഏറ്റുമാനൂരിലെ ഏഴരപൊന്നാന എന്നിവയുമായി ബന്ധപ്പെട്ട സ്വർണക്കവർച്ചയിൽ അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കുന്ന തെളിവുകൾ അന്വേഷണസംഘം ശേഖരിക്കുകയാണ്.

Tags: Murari Babu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇവിടെ റോക്കറ്റ് വിക്ഷേപിക്കാൻ ഞാൻ പറയണം , ഒമാനിൽ പോയി സുൽത്താന്റെ രോഗം മാറ്റിയതും ഞാൻ തന്നെ : മുരാരിതന്ത്രിയുടെ ബഡായികളിൽ ഞെട്ടിയ നാട്ടുകാർ

Kerala

ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്തു

Kerala

സ്വര്‍ണക്കൊള്ള കേസ്; മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സ്വത്തുക്കൾ കണ്ടുകെട്ടും

Kerala

ശബരിമല സ്വര്‍ണക്കൊള്ള : മുരാരി ബാബു ജയിലില്‍ നിന്ന് പുറത്തിറങ്ങി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം, തന്ത്രിയുടെ റിമാന്‍ഡ് നീട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.