മുംബൈ: ഉറങ്ങാതെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈന്യത്തോടുള്ള ജനങ്ങളുടെ കൂറിന് ഒരു വിട്ടുവീഴ്ചയുമില്ലെന്ന സത്യം ഈയിടെ ആനന്ദ് മഹീന്ദ്ര ഒരു പോസ്റ്റിലൂടെ പങ്കുവെച്ചു. പവന് ഒരു ലക്ഷം രൂപയിലേക്ക് സ്വര്‍ണ്ണം കുതിക്കുമ്പോള്‍ സൈന്യത്തിന് വേണ്ടി സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ സംഭാവന ചെയ്ത കാലത്തെ ഓര്‍മ്മപ്പെടുത്തി വ്യവസായി ആനന്ദ് മഹീന്ദ്ര. പഞ്ചാബില്‍ മാത്രം സ്ത്രീകള്‍ ഏകദേശം 252 കിലോഗ്രാം സ്വർണ്ണം സംഭാവന ചെയ്തിരുന്നു.
1962-ലെ ഇന്ത്യ-ചൈന യുദ്ധസമയത്ത്, ദേശീയ പ്രതിരോധ നിധിയിലേക്ക് സ്വർണ്ണവും ആഭരണങ്ങളും സംഭാവന ചെയ്യാൻ സർക്കാർ നടത്തിയ ആഹ്വാനത്തോട് ഇന്ത്യൻ സ്ത്രീകൾ പ്രതികരിച്ചതിനെ അദ്ദേഹം അനുസ്മരിച്ചു.
തന്റെ പോസ്റ്റിൽ, മുംബൈയിലെ തെരുവുകളിലൂടെ ട്രക്കുകൾ മെഗാഫോണുകളുമായി വന്ന് യുദ്ധസഹായത്തിനായി ആഭരണങ്ങൾ കൈമാറാൻ അഭ്യര്‍ത്ഥിച്ചിരുന്നു. തന്റെ അമ്മ പോലും കുറച്ച് വളകളും മാലകളും ഒരു തുണിപ്പൊതിയിലാക്കി സംഭാവന ചെയ്തതായും ആനന്ദ് മഹീന്ദ്ര ഓര്‍മ്മിക്കുന്നു. .
















