ചെന്നൈ: മോദിയും ഇളയരാജയും അങ്ങിനെ തമിഴ്നാട്ടില്‍ വന്‍ഹിറ്റായിരിക്കുകയാണ്. ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം പ്രധാനമന്ത്രി മോദി ഈയിടെ സന്ദര്‍ശിച്ചിരുന്നു. ഇതോടനുബന്ധിച്ച് ഇളയരാജ തന്നെ സ്റ്റേജില്‍ ശിവസ്ത്രോത്രങ്ങള്‍ പാടി അവതരിപ്പിച്ചിരുന്നു. ഈ സംഗീതപരിപാടി മുഴുവനും സദസ്സിനൊപ്പം ഇരുന്ന് മോദി ആസ്വദിച്ചിരുന്നു. ഇതിന്റെ വീഡിയോ സണ്‍ ടിവി യൂട്യുബില്‍ പങ്കുവെച്ചിരുന്നു. ഇത് 13 ലക്ഷം പേരാണ് ആസ്വദിച്ചത്.
ചോളരാജവംശത്തിന്റെ പ്രതിനിധിയായ രാജരാജചോളന്‍ ഒന്നാമന്‍ സ്ഥാപിച്ച ക്ഷേത്രമാണ് ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം. ചോള രാജവംശം തെക്ക് കിഴക്കന്‍ ഏഷ്യ മുഴുവന്‍ കടല്‍യുദ്ധം നടത്തിയതിന് ആയിരം വര്‍ഷം തികയുന്ന വേള കൂടിയായിരുന്നു ഇത്.
ഗംഗൈകൊണ്ട ചോളപുരം മോദി സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയും പൂജകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ഇളയരാജയുടെ സംഗീതപരിപാടിയും നടന്നു. മലയാളി ഗായകന്‍ മധു ബാലകൃഷ്ണനാണ് ആദ്യ ശിവസ്തുതിഗാനം ആലപിച്ചത്. ഈ ഗാനാര്‍ച്ചന കേള്‍ക്കുന്ന മോദിയുടെ ചിത്രങ്ങളും വീഡിയോയില്‍ ഉടനീളം ഉണ്ട്. തുടര്‍ന്നങ്ങോട്ട് ഹാര്‍മോണിയം വായിച്ചുകൊണ്ട് ഇളയരാജ നിരവധി ശിവസ്തുതികള്‍ ആലപിച്ചു. ശിവോഹം ഉള്‍പ്പെടെയുള്ള ഈ സ്ത്രോത്രങ്ങള്‍ അത്രയും ശൈവസന്ന്യാസിയായ പ്രസിദ്ധ തമിഴ് കവി മാണിക്കവാചകർ രചിച്ചവയായിരുന്നു. എ ഡി 700-നും 800-നും ഇടയ്‌ക്ക് തിരുവാരൂരിൽ ജീവിച്ചിരുന്ന ശൈവസന്യാസിയായ കവിയാണ് മാണിക്കവാചകര്‍.
ഇളയരാജയുടെ ശിവസ്തോത്രങ്ങള്‍ സദസ്സിലൊരാളായി ഇരുന്ന് ആസ്വദിക്കുന്ന മോദി. വീഡിയോ കാണാം:
















