കൊച്ചി: ശബരിമല സ്വർണ്ണകൊള്ളയിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റിനെയും ദേവസ്വം കമ്മിഷണറുടെയും നടപടികൾ സംശയകരമെന്ന് ഹൈക്കോടതി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ വമ്പൻ സ്രാവുകളുണ്ടെന്നും ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുകൂലമായി നിലപാടെടുത്തു. ഇത് നിസാരമായി കാണാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഒരു വലിയ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. പോറ്റിയുടെ ഉദ്ദേശത്തിൽ സംശമുണ്ട്. സ്വർണക്കൊള്ളയിൽ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങൾ പു റത്തു വരേണ്ടിയിരിക്കുന്നു. ദേവസ്വം ഭരണ സമിതി, ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരുടെ ആശയവിനിമയങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലേക്കും എസ് ഐ ടി സംഘം കടക്കണം. രണ്ടു വർഷത്തെ കത്തിടപാടുകൾ അന്വേഷിക്കണം.
500 ഗ്രാം സ്വർണം എവിടെപ്പോയെന്ന് കൃത്യമായി ദേവസ്വം ഉദ്യോഗസ്ഥർക്ക് അ റിയാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൃത്യതയോടെയും സുതാര്യതയോടെയും അന്വേഷണം മുന്നോട്ട് പോകണം. എല്ലാ രേഖകളും പരിശോധിച്ചതിന് ശേഷമായിരിക്കണം അന്തിമ റിപ്പോർട്ട് തയാറാക്കേണ്ടത്. ഈ അന്വേഷണം കേരള പോലീസിന്റെ വിശ്വാസതയെ മാത്രമല്ല ഹൈക്കോടതിയുടെ വിശ്വാസതയെ ബാധിക്കുമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.
















