ബെംഗളൂരു: വോട്ടർമാർക്ക് സൗജന്യങ്ങൾ വിതരണം ചെയ്യാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത ജനക്കൂട്ടത്തിന് ബോധക്ഷയം. പുത്തൂരിലെ പൊതുപരിപാടിയിൽ ജനക്കൂട്ടത്തിന്റെ ഉന്തും തള്ളും മോശം സംവിധാനവും മൂലം 10 പേർക്ക് ബോധക്ഷയം സംഭവിച്ചു. ഇവരെ ആശുപത്രിയിലാക്കി. ഇതുവരെ ആളപായമൊന്നും സംഭവിച്ചതായി റിപ്പോർട്ടില്ല.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10 ലധികം പേർക്കാണ് ശ്വാസംമുട്ടൽ, നിർജ്ജലീകരണം, എന്നിവമൂലം ബോധക്ഷയമുണ്ടായത്. പരിപാടി നടത്തിപ്പിന്റെ മോശം മാനേജ്‌മെന്റാണ് അപകടകാരണം.
ദക്ഷിണ കന്നഡ ജില്ലാ പോലീസ് പറയുന്നതനുസരിച്ച്: ‘ജനക്കൂട്ടത്തിലുണ്ടായിരുന്നവർക്ക് ഭക്ഷണം നൽകാൻ വൈകിയതാണ് ഹൈപ്പോഗ്ലൈസീമിയ അഥവാ നിർജ്ജലീകരണം ഉണ്ടായത്. മൂന്ന് സ്ത്രീകൾക്ക് ആശുപത്രിയിലെത്തിച്ച് ഐവി ഫഌയിഡുകൾ നൽകി. ഏഴ് സ്ത്രീകളെ ഔട്ട്‌പേഷ്യന്റ് ചികിത്സയ്‌ക്ക് ശേഷം ഇതിനകം ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.’
പുത്തൂർ എംഎൽഎ അശോക് കുമാർ റായിയുടെ ചാരിറ്റബിൾ ട്രസ്റ്റ് പുത്തൂർ താലൂക്ക് സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ചാരിറ്റി വിതരണ പരിപാടിക്കിടെയാണ് സംഭവം.
സ്‌റ്റേഡിയത്തിൽ കൊള്ളാവുന്നത് 20,000 പേരാണ്. എന്നാൽ ഒരു ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുത്തുവെന്നാണ് പറയപ്പെടുന്നത്. പരിപാടിയിൽ പങ്കെടുത്ത നാട്ടുകാർക്ക് ചൂട്, മോശം വായുസഞ്ചാരം, കുടിവെള്ളത്തിന്റെ അഭാവം എന്നിവ കാരണം ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടു. ചടങ്ങിനിടെ നിരവധി ആളുകൾ കുഴഞ്ഞുവീഴാൻ തുടങ്ങുകയായിരുന്നു.
സംഭവം നടക്കുമ്പോൾ തന്നെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വേദി വിട്ടിരുന്നു.
മണ്ഡലത്തിലെ താമസക്കാർക്ക് വസ്ത്രങ്ങൾ, പാത്രങ്ങൾ, ദീപാവലി സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനക്കൂട്ടം പങ്കെടുത്തു, ഇത് വലിയ തിരക്കിനും ഓക്‌സിജൻ ക്ഷാമത്തിനും കാണികളിൽ പരിഭ്രാന്തിക്കും കാരണമായി.
പുത്തൂർ താലൂക്ക് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ യോഗിത (20), സഭാ മാധവു (20), ആമിന പത്രകൊടി (56), നേത്രാവതി ഇർഡെ (37), ലീലാവതി കഡബ (50), വാസന്തി ബൽനാട് (53), കുസുമ (62), രത്‌നാവതി പെരിഗേരി (67), അഫില പത്രകൊടി (20), സ്‌നേഹപ്രഭ (41), ജസില (30) എന്നിവർ ഉൾപ്പെടുന്നു.
















