പട് ന: ബീഹാറിലെ വലിയൊരു സമുദായമാണ് നിഷാദ് സമുദായം. ഇവരെ കൂടെനിര്‍ത്താന്‍ വേണ്ടി മുകേഷ് സാഹ്നി നേതൃത്വം നല്‍കുന്ന വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) യുമായി തേജസ്വി യാദവും ലാലുപ്രസാദ് യാദവും ഐക്യമുന്നണി ഉണ്ടാക്കിയെങ്കിലും ഒടുവില്‍ അവരെ ചതിച്ചുവെന്ന് പരസ്യമായി വിളിച്ചുപറയുകയാണ് നിഷാദ് സമുദായക്കാര്‍. കാരണം സീറ്റ് വിഭജനക്കാര്യം വന്നപ്പോള്‍ 243ല്‍ 143 സീറ്റുകളും ആര്‍ജെഡി എടുത്തു. 61 സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കിയത്. 20 സീറ്റുകള്‍ സിപിഐ എംഎല്ലിന് നല്‍കി. ബാക്കി 19 സീറ്റുകള്‍ മാത്രമാണ് വിഐപിക്ക് നല്‍കിയത്.
ഇതോടെ സ്ഥാനാര്‍ത്ഥികളാകാമെന്ന് കരുതിയ പല വിഐപി നേതാക്കളും പരസ്യമായി ലാലുപ്രസാദ് യാദവിനും തേജസ്വി യാദവിനും രാഹുല്‍ ഗാന്ധിയ്‌ക്കും എതിരെ രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരാപൂര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സമ്രാട്ട് ചൗധരിക്ക് പിന്തുണ പ്രഖ്യാപിച്ച് അവിടുത്തെ വിഐപി സ്ഥാനാര്‍ത്ഥിയായ സുഖല്‍ദേവ് ബീണ്ഡ് ബിജെപിയില്‍ ചേരുകയും ചെയ്തു. മഹാഘട് ബന്ധന്‍ തെരഞ്ഞെടുപ്പിന് മുന്‍പേ തോറ്റുകഴിഞ്ഞിരിക്കുന്നു എന്നാണ് പൊതുവായ സംസാരം. സീറ്റ് പങ്കുവെയ്‌ക്കുമ്പോള്‍ നിഷാദ് സമുദായക്കാരെ പരിഗണിച്ചില്ലെന്ന് മാത്രമല്ല, പരമ്പരാഗതമായി വിശ്വസിക്കുന്ന മുസ്ലിങ്ങളെയും യാദവസമുദായത്തെയും മാനിക്കുക മാത്രമാണ് തേജസ്വി യാദവ് ചെയ്തത്.
സമ്രാട്ട് ചൗധരി ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥി
2024 മുതൽ വിജയ് കുമാർ സിൻഹയ്‌ക്കൊപ്പം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കീഴിൽ ബീഹാറിന്റെ എട്ടാമത്തെ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന നേതാവാണ് സമ്രാട്ട് ചൗധരി. ഭാരതീയ ജനതാ പാർട്ടിയുടെ നിയമസഭാംഗമാണ് സമ്രാട്ട് ചൗധരി പ്രതിപക്ഷ പാര്‍ട്ടികളും ആരാധിക്കുന്ന വ്യക്തിത്വമാണ്. . 2023 മാർച്ച് മുതൽ 2024 ജൂലൈ 25 വരെ അദ്ദേഹം ബിജെപി ബീഹാർ സംസ്ഥാന യൂണിറ്റിന്റെ പാർട്ടി പ്രസിഡന്‍റായിരുന്നു
കൂടെക്കൊണ്ട് നടന്ന് തേജസ്വി യാദവ് വിഐപി പാര്‍ട്ടിയെ തഴഞ്ഞു
ബീഹാറിലെ 50ഓളം സീറ്റുകളില്‍ 3 ശതമാനത്തോളം നിഷാദ് സമുദായക്കാരാണ്. ഇതുവെച്ചാണ് വിഐപിയുടെ മുകേഷ് സാഹ്നി മഹാഘട്ബന്ധനില്‍ വിലപേശിയിരുന്നത്. 40 സീറ്റുകളാണ് ഇയാള്‍ ആവശ്യപ്പെട്ടത്. പക്ഷെ ഒടുവില്‍ കിട്ടിയത് വെറും 19 സീറ്റുകള്‍ മാത്രം. അതും ഉറപ്പില്ല. ഇതിനിടെ നിഷാദ് സമുദായക്കാരുടെ കോട്ടയായ ബോചഹ, ആലം നഗര്‍ എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഒരുപോലെ പിടിമുറുക്കിയതും വിഐപി പാര്‍ട്ടിക്ക് ക്ഷീണമായി. 40 സീറ്റുകളും ഉപമുഖ്യമന്ത്രിസ്ഥാനാവും ചോദിച്ച് മുകേഷ് സാഹ്നിയെ കൂടെ വിളിച്ച് വഞ്ചിച്ചതുപോലെയായി. ഇതോടെ ഇന്‍ഡിസഖ്യം ശരിയല്ലെന്നും മഹാഘട്ബന്ധന്‍ ചതിയന്മാരാണെന്നും വരെ മുകേഷ് സാഹ്നി വിളിച്ചുപറഞ്ഞു. നിഷാദ് സമുദായക്കാര്‍ ഒന്നടങ്കം മഹാഘട്ബന്ധനെയും ഇന്ത്യാമുന്നണിയെയും വെറുത്തിരിക്കുകയാണ്. ഇത് വോട്ടിംഗില്‍ മഹാഘട്ബന്ധന് വലിയ ക്ഷീണമുണ്ടാക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
















