പാറശ്ശാല: അറബിക്കടലിന് സമാന്തരമായി സംസ്ഥാനത്തെ തീരപ്രദേശത്തൂടെ കടന്ന് പോകുന്ന 625 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശ ഹൈവേയുട ആദ്യ റീച്ച് നിര്‍മ്മാണം പ്രതിസന്ധിയില്‍. കൊല്ലങ്കോട് മുതല്‍ കോവളം ജങ്ഷന്‍ വരെ നീളുന്ന ജില്ലയിലെ ഹൈവയുടെ ആദ്യ റീച്ചിന്റെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല. ഇതോടെ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാന്‍ ലക്ഷ്യമിട്ട നിര്‍മാണം പ്രതിസന്ധിയിലാവുകയാണ്.
സംസ്ഥാന തീരദേശ അതിര്‍ത്തിയായ കൊല്ലങ്കോട് മുതല്‍ കാസര്‍കോട് വരെ 14 മീറ്റര്‍ വീതിയിലാണ് തീരദേശപാത വിഭാവനം ചെയ്യുന്നത്. കൊല്ലങ്കോട് നിന്ന് ആരംഭിച്ച് കാസര്‍കോട് ജില്ലയിലെ കുഞ്ചത്തൂരിലാണ് പാത അവസാ നിക്കുക. 6,500 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്. പാത നിര്‍മ്മാണത്തിനുള ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി ഏപ്രില്‍ മാസത്തില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു.
ഇതനുസരിച്ച് റവന്യു വകുപ്പില്‍ നിന്ന് ഉടമകള്‍ക്ക് നോട്ടീസും വിതരണം ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള 19 വണ്‍ നോട്ടിഫിക്കേഷനും വസ്തുവിലയനുസരിച്ചുള്ള ഏറ്റെടുക്കല്‍ നടപടികളും വൈകുകയാണ്. കിഫ്ബി നടപ്പാക്കുന്ന പദ്ധതിക്ക് തലസ്ഥാനത്തെ ഭൂമി ഏറ്റെടുക്കലിനുള ഫണ്ട് മാത്രമാണ് നിലവില്‍ അനുവദിച്ചിട്ടുളളത്. ഭൂമി ഏറ്റെടുക്കലിന് ആദ്യഘട്ട നോട്ടീസ് വിതരണം തുടങ്ങിയെങ്കിലും തുടര്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്.
ഹൈവേയോട് അനുബന്ധിച്ച് വിഴിഞ്ഞം മുല്ലൂര്‍ കലുങ്കുനടയില്‍ പാലം നിര്‍മ്മാണം സംബന്ധിച്ച പദ്ധതി രേഖയ്‌ക്ക് അംഗീകാരം ലഭിച്ചതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
തീരദേശത്തെ നിലവിലെ റോഡുകളുടെ വീതി വര്‍ദ്ധിപ്പിച്ചും പുതിയ റോഡുകള്‍ നിര്‍മ്മിച്ചുമാണ് ഹൈവേ നിലവില്‍ വരുക. ആദ്യ റീച്ചില്‍ കൊല്ലങ്കോട് നിന്ന് അടിമല ത്തുറ വരെ ഏറെക്കുറെ പുതിയ റോഡ് നിര്‍മ്മിക്കേണ്ട അവസ്ഥയിലാണ്. ദേശീയപാത 66ലാണ് ഒന്നാം റീച്ച് അവസാനിക്കുന്നത്. അവിടെനിന്ന് കുമരിച്ചന്ത വരെ എന്‍എച്ച് 66 തീരദേശ ഹൈവേയുടെ ഭാഗമാകും.
ജില്ലയില്‍ നാലു റീച്ചുകളിലായി പാത നിര്‍മ്മിക്കാനാണ്പദ്ധതി. ചൊവ്വര, വിഴിഞ്ഞം ജങ്ഷനുകള്‍ പാത നിര്‍മാണത്തിന്റെ ഭാഗമായി വികസിപ്പിക്കുമെന്നുമാണ് വാഗ്ദാനം. ചരക്ക് നീക്കവും വിനോദ സഞ്ചാര വികസ സാധ്യതകളും ഏറെയുള്ള തീരദേശ പാത നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് തീരദേശവാസികള്‍ ആവശ്യപ്പെട്ടുന്നത്.
















