ആഗ്ര: അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി (എഎംയു) അധികൃതർ കാമ്പസിൽ ദീപാവലി ആഘോഷം തടഞ്ഞു. പിന്നീട് കടുത്ത എതിർപ്പിനെ തുടർന്ന് അനുവദിച്ചു. വിദ്യാർത്ഥികൾ വിജയം ആഘോഷിക്കുമ്പോൾ, ദഐപാവില ആഘോഷം അനുവദിക്കാതിരുന്നിട്ടില്ലെന്ന് സർവകലാശാല ന്യായീകരണക്കുറിപ്പിറക്കി.
യൂണിവേഴ്‌സിറ്റിയിലെ നോൺ- റസിഡന്റ് സ്റ്റുഡന്റ്‌സ് സെന്റർ (എൻആർഎസ്സി) ഹാളിൽ ദീപാവലി പരിപാടി നടത്താൻ വിദ്യാർത്ഥികൾ തീരുമാനിച്ച് അതിന് അപേക്ഷ നൽകി. ഔപചാരിക അപേക്ഷ പ്രകാരം അനുമതി നൽകിയില്ല. ഇത് വിവാദമായി. അപ്പോൾ അനുവദിച്ചു. തുടർന്നാണ് യൂണിവേഴ്‌സിറ്റി അധികൃതർ വിശദീകരണം ഇറക്കിയത്. സർവകലാശാലയുടെ ഒരു പരിപാടി നവംബർ 18 ന് നടത്താനുള്ളതിനാൽ 17ന് ഹാൾ അനുവദിക്കാനാവില്ലെന്നാണ് അറിയിച്ചതെന്നാണ് വ്യാഖ്യാനം.
‘ദീപാവലി ആഘോഷിക്കാനും എൻആർഎസ്സി ഹാൾ ഉപയോഗിക്കാനും ഒക്ടോബർ 18 ന് അനുമതി തേടി ഒരു വിദ്യാർത്ഥി വൈസ് ചാൻസലർക്ക് കത്തെഴുതി. ഒക്ടോബർ 17 ന് ഒരു പ്രധാന സർവകലാശാല പരിപാടി അവിടെ നടന്നതിനാൽ ഹാളിൽ ചില ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടായിരുന്നു. അതിനാൽ, ഒക്ടോബർ 19 ന് അനുമതി നൽകി’ എന്ന് എഎംയു പ്രോക്ടർ മുഹമ്മദ് വസീം അലി പറഞ്ഞു.
‘ഏതെങ്കിലും ഹാളോ ഗസ്റ്റ്ഹൗസോ ഒരു പരിപാടിക്ക് ഉപയോഗിക്കുകയാണെങ്കിൽ, ഹാൾ ഇൻ-ചാർജിൽ നിന്ന് ഔപചാരിക അനുമതി ആവശ്യമാണ്’ എന്ന് പ്രൊക്ടർ കൂട്ടിച്ചേർത്തു. മുൻകാല വിദ്യാർത്ഥികൾ ‘അവരുടെ സ്വന്തം രീതിയിൽ’ ദീപാവലി ആഘോഷിക്കാറുണ്ടായിരുന്നു, എന്നാൽ ഇത്തവണ അവർ ഒരു പ്രത്യേക സ്ഥലത്ത് ഔദ്യോഗികമായി ഒത്തുകൂടാൻ ആഗ്രഹിച്ചിരുന്നു, ‘അത് ഒരു മാറ്റമാണ്’ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇതിൽ ഒരു പ്രശ്‌നവുമില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എഎംയുവിലെ നിരവധി ഹിന്ദു വിദ്യാർത്ഥികൾ ഇതിനെ ‘ചരിത്രപരമായ വിജയം’ എന്ന് വിശേഷിപ്പിച്ചു. ഈ വർഷം ആദ്യം അവർ ഒരു ഹോളി മിലാൻ പരിപാടിയും നടത്തിയിരുന്നു, ഇത് വീണ്ടും സർവകലാശാലയിൽ ആദ്യത്തേതാണ്.
ഒക്ടോബർ 14 ന് വിസിക്ക് ഇതുസംബന്ധിച്ച് ഔപചാരിക കത്ത് അയച്ച എഎംയു വിദ്യാർത്ഥി നേതാവ് അഖിൽ കൗശൽ പറഞ്ഞു, ’19 ന് നടക്കുന്ന ദീപാവലി ആഘോഷങ്ങളിൽ ‘ദീപോത്സവം’, വെടിക്കെട്ട്, വലിയ അളവിൽ മധുരപലഹാര വിതരണം എന്നിവ ഉൾപ്പെടും. ഇത് ഞങ്ങളുടെ സ്വന്തം ചെലവിൽ ചെയ്യും. മിക്ക വിദ്യാർത്ഥികളും സ്വന്തം നഗരങ്ങളിലേക്ക് പോകുന്നതിനാൽ ഒക്ടോബർ 18 ന് പരിപാടിക്കായി അവർ അഭ്യർത്ഥിച്ചിരുന്നു. ബാക്കിയുള്ളവരോടൊപ്പം ഞങ്ങൾ ക്യാമ്പസിൽ പൂർണ്ണ ആവേശത്തോടെ ആഘോഷിക്കും.’
















